കൊച്ചി: വിദേശ കുടിയേറ്റത്തിനെതിരെ നിലപാട് വ്യക്തമാക്കി കേരളത്തിലെ കത്തോലിക്കാ സഭ. വിദേശ ജോലി ഭ്രമം വിശ്വാസികള്‍ ഉപേക്ഷിക്കണമെന്നും രാജ്യത്തു തന്നെ തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നുമാണ് സിറോ മലബാര്‍ സഭയുടെ പ്രബോധന രേഖയിലുള്ളത്. വൈദികരുടെ ആഡംബരഭ്രമം കുറയ്ക്കണമെന്നും ജീവിതത്തില്‍ ലാളിത്യം വേണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശിച്ചു.
വിദേശം കുടിയേറ്റം സംബന്ധിച്ച് ലോകമെങ്ങുമുളള വ്യാപക ചര്‍ച്ചകള്‍ക്കിടെയാണ് സിറോ മലബാര്‍ സഭ നിലപാട് വ്യക്തമാക്കിയത്. വിശ്വാസികള്‍ വിദേശ ജോലി ഭ്രമം ഉപേക്ഷിക്കണം. ഇവിടെ മികച്ച ജോലി ജോലിയുള്ള പലരും അതുപേക്ഷിച്ച് വിദേശത്തേക്ക് പോകുന്നു. ഇത് നല്ല പ്രവണതയല്ല. ഇവിടെത്തന്നെ ആവശ്യത്തിന് തൊഴിലുകളുണ്ട്. അത് കണ്ടില്ലെന്ന് നടിച്ച് അഭ്യസ്ഥവിദ്യര്‍ പോലും വിദേശത്തെ നിലവാരം കുറഞ്ഞ തൊഴിലുകളിലേക്ക് പോകരുതെന്നാണ് സഭാ നിലപാട്.
സഭയിലെ വൈദികര്‍ക്ക് കുറച്ചുകൂടി ലാളിത്യം വേണമെന്നും ആഡംബരം ഭ്രമം കുറയ്ക്കണമെന്നാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നിര്‍ദേശം. ആഡംബരഭ്രമം സമൂഹമധ്യത്തില്‍ വൈദികരെപ്പറ്റി തെറ്റായ ധാരണയുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: