തിരുവനന്തപുരം: ജനുവരി 2012ല്‍ നിര്‍ത്തലാക്കിയ റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ ഭൂമിയിലും മാത്രം നടത്തിവരുന്ന റീസര്‍വെ നടപടികള്‍ എല്ലാ വില്ലേജുകളിലും ആരംഭിക്കാനൊരുങ്ങുമ്പോള്‍ കാത്തിരിക്കുന്ന പ്രതിബന്ധങ്ങളേറെയാണ്.
2012 ഫെബ്രുവരി എട്ടിന് മന്ത്രിസഭാ യോഗമാണ് റീസര്‍വെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഭൂമിയിലും അപേക്ഷ ലഭിക്കുന്ന മുറയ്ക്കുമാത്രം സ്വകാര്യ ഭൂമിയിലുമായി പരിമിതപ്പെടുത്തിയത്. അപേക്ഷ ലഭിക്കുന്ന സ്വകാര്യ ഭൂമിയില്‍തന്നെ ഒരു റീ സര്‍വെ നടപടി പൂര്‍ത്തിയായി കിട്ടാന്‍ ഉടമസ്ഥന് രണ്ടു വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ 1664 വില്ലേജുകളില്‍ റീസര്‍വെ പൂര്‍ത്തിയാക്കാനായി സര്‍വേ നടപടികള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് 1535 വില്ലേജുകള്‍ ഉണ്ടെന്നാണ് റവന്യൂ രേഖയില്‍. എന്നാല്‍, ഗ്രൂപ്പു വില്ലേജുകള്‍ ഉള്‍പ്പെടെ 1664 വില്ലേജുകള്‍ ഉണ്ട്. 2008ന് മുമ്പ് സര്‍വേയര്‍മാര്‍ ചെയിന്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തിയിരുന്നത്. 2008നുശേഷം കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാക്കി. ചെയിന്‍ സര്‍വേ നടത്തിയ കാലത്ത് സര്‍വേയില്‍ ഫീല്‍ഡ് വിഭാഗവും ഡ്രാഫ്റ്റ്സ്മാന്‍ ഓഫീസ് വിഭാഗവുമുണ്ടായിരുന്നു. സര്‍വേ ഫീല്‍ഡ് വിഭാഗത്തിന്റെ പ്രവര്‍ത്തനരേഖകള്‍ റെക്കോഡാക്കുകയാണ് ഡ്രാഫ്റ്റ്സ് മാന്‍ വിഭാഗത്തിന്റെ ജോലി. ഈ വിഭാഗത്തില്‍ 830 ഡ്രാഫ്റ്റ്സ്മാന്മാരും 138 ഹെഡ് ഡ്രാഫ്റ്റ്സ്മാന്മാരും 19 ടെക്നിക്കല്‍ അസിസ്റ്റന്റുമാരുമുണ്ട്.
സര്‍വേ നടപടികള്‍ കമ്പ്യൂട്ടറൈസ്ഡ് ആക്കിയതോടെ ഡ്രാഫ്റ്റ്സ്മാന്മാര്ക്ക് പണിയെടുക്കേണ്ട എന്ന അവസ്ഥയാണ്. സര്‍വേയര്‍മാരുടെ അതേ യോഗ്യതയും ശമ്പളവുമാണ് ഇവര്‍ക്കിപ്പോഴും. എന്നാല്‍, ഇവരെ സര്വേയര്മാരാക്കി നിയമിക്കണമെന്ന ആവശ്യം
റീസര്‍വെ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത് കാസര്‍ഗോഡ്, ഇടുക്കി ജില്ലകളില്‍ പൂര്‍ത്തിയാക്കുക എന്നതാണ്. മറ്റു ജില്ലകളിലെ സര്‍വേയര്‍മാരെ മുഴുവന്‍ ഇതിനായി ഇവിടേക്ക് വിനിയോഗിക്കേണ്ടിവരും. ഇവര്‍ക്ക് താമസസൗകര്യമോ ഓഫീസ് സൗകര്യമോ ഒന്നും ഒരുക്കിയിട്ടുമില്ല. മറ്റൊന്ന് ജില്ലകളില്‍നിന്ന് സര്‍വേയര്‍മാരെ കൂട്ടത്തോടെ വിനിയോഗിക്കുമ്പോള്‍ അതത് ജില്ലകളിലെ ദിനംപ്രതിയുള്ള നടപടികളും അവതാളത്തിലാകും.
സര്വേയര്മാര്ക്കൊപ്പമുള്ള ഹെല്‍പ്പര്‍മാര്‍ക്ക് ഇപ്പോള്‍ നല്കുന്ന വേതനം 300 രൂപയാണ്. ഇത് പരിമിതമാണെന്നതിനാല്‍ ഹെല്‍പ്പര്‍മാരെ കിട്ടാത്ത അവസ്ഥയുമുണ്ട്. സര്‍വേ നടപടികള്‍ നടക്കുമ്പോള്‍ സ്ഥലം ഉടമകളെ അറിയിക്കാതെയുള്ള നടപടികള്‍ റീസര്വേക്കും നിയമക്കുരുക്കിനും ഇടയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: