ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കാനുള്ള സമാജ്വാദി പാര്‍ട്ടിയുടെ നീക്കത്തിന് തിരിച്ചടി. സീറ്റ് വിഭജനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ രാഷ്ട്രീയ ലോക്ദള്‍ പിന്മാറുമെന്ന സൂചന നല്കി. എസ്പിക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് ശേഷമാണ് മഹാസഖ്യത്തിന് ശ്രമം തുടങ്ങിയത്. എന്നാല്‍, സീറ്റ് വിഭജന ചര്‍ച്ച ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എതിര്‍പ്പും രൂക്ഷമായിക്കഴിഞ്ഞു.
പശ്ചിമ മേഖലയില്‍ സ്വാധീനമുണ്ടെന്നാണ് ആര്‍എല്‍ഡിയുടെ അവകാശവാദം. ഇവിടെ ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. 30 സീറ്റാണ് മഹാസഖ്യത്തില്‍ ആര്‍എല്‍ഡിയുടെ ആവശ്യം. 25 സീറ്റ് വരെയാണ് എസ്പി സാധ്യത കല്‍പ്പിക്കുന്നത്. പശ്ചിമ മേഖല ഉള്‍പ്പെടുന്ന ആദ്യ രണ്ട് ഘട്ടത്തില്‍ 30 സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതിനാല്‍ സീറ്റ് തര്‍ക്കം കോണ്‍ഗ്രസ് പരിഹരിക്കട്ടെയെന്ന നിലപാടിലാണ് അഖിലേഷ്. 20 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് ആര്‍എല്‍ഡിക്ക് വാഗ്ദാനം ചെയ്യുന്നത്.
ആകെ പ്രതീക്ഷയുള്ള പശ്ചിമ മേഖലയില്‍ സീറ്റ് കുറയുന്നത് അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ആര്‍എല്‍ഡി. തെരഞ്ഞെടുപ്പ് അടുത്തിനാല്‍ അധികം കാത്തിരിക്കാനാകില്ലെന്നും തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഒറ്റക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ആര്‍എല്‍ഡി അഖിലേഷിനെ അറിയിച്ചു. ഏതാനും ദിവസം കൂടി കാത്തിരിക്കണമെന്ന് നേരത്തെ അഖിലേഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ തര്‍ക്കത്തില്‍ അഖിലേഷ് വിഭാഗം ജയിച്ചതിന് ശേഷവും സീറ്റ് സംബന്ധിച്ച ധാരണയുണ്ടാക്കാത്തതിലാണ് ആര്‍എല്‍ഡിക്ക് അതൃപ്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: