പിറവം: ആര്‍എസ്എസ് പ്രവര്ത്തകന് എം.എന്‍. വിനോദിനെ വധിക്കാന്‍ ശ്രമിച്ച എട്ടംഗ സംഘത്തിലെ ഒരു ഡിവൈഎഫ്ഐക്കാരനെ അറസ്റ്റ് ചെയ്തു. പിറവം പാറേക്കുന്ന് ക്ഷേത്രത്തിനുസമീപം മുണ്ടാക്കല്‍ അനന്തു(22)വിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 8നാണ് സംഭവം നടന്നത്.
പിറവം ആശുപത്രിപടിയിലെ തന്റെ ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്ന വിനോദിനെ മുഖംമൂടി ധരിച്ച എട്ടംഗ സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക്ശേഷം വീട്ടില്‍ കഴിയുന്ന വിനോദിന് പരസഹായം കൂടാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
ആക്രമിക്കുന്നതിനിടിയില് മുഖംമൂടി അഴിഞ്ഞുവീണ പ്രതികളെ വിനോദ് തിരിച്ചറിയുകയും പോലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പിറവം സിഐ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പ്രതികളെ പിടികൂടാത്തതെന്ന് സംഘപ്രസ്ഥാന നേതാക്കള്‍ ആരോപിക്കുന്നു. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സ്സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തിയിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തിയ പ്രതികളെ കസ്റ്റഡിയിലെടുക്കാത്തതില്‍ പോലീസിന് നേരെ ആക്ഷേപമുയര്‍ന്നിരുന്നു. പ്രതികളെ കാണിച്ചുകൊടുത്തിട്ടും അറസ്റ്റ് ചെയ്യാതെ ഇത്രപെട്ടെന്ന് പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തതില്‍ ദുരുദ്ദേശ്യമുണ്ടെന്ന് സംഘപരിവാര്‍ നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിറവം പാറേക്കുന്ന് ക്ഷേത്രത്തിനുസമീപം കുഴിക്കണ്ടത്തില്‍ സതീഷിന്റെ വീട് തല്ലിതകര്‍ക്കുകയും ബിജെപി സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. നാട്ടില്‍ സമാധാനാന്തരീക്ഷം തകരുകയും പ്രശ്നങ്ങള്‍ രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് എട്ട് പ്രതികളില്‍ ഒരാളെമാത്രം കസ്റ്റഡിയിലെടുത്ത് പോലീസ് തലയൂരാന്‍ ശ്രമക്കുന്നത്. പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: