കൊടുങ്ങല്ലൂര്‍: മധ്യവയസ്കനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അഴീക്കോട് മേനോന്‍ബസാര്‍ സ്വദേശികളായ വട്ടപ്പറമ്പില്‍ സുരേഷ് ബാബു (55), തേവരത്ത് സിയാദ് (30), കോന്നത്ത് സായികുമാര്‍ (26), കംബ്ലിക്കല്‍ മഹേഷ് എന്ന ചിക്കു (27), തേര്‍പുരക്കല്‍ മിഖില്‍ എന്ന കറമ്പന് (27) എന്നിവരെയാണ് അന്വേഷണച്ചുമതലയുള്ള ഇരിങ്ങാലക്കുട സിഐ എം.കെ. സുരേഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ജനുവരി 14 ന് രാത്രി പത്ത് മണിയോടെയാണ് സംഭവം. മേനോന് ബസാര്‍ സ്വദേശി പള്ളിപ്പറമ്പില്‍ സലാ (49) മിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് ഐടി ആക്ട് പ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തു. സലാമിന്റെ ഗൃഹത്തിനടുത്തുള്ള മറ്റൊരു വീട്ടില്‍ ഇയാളെ അസമയത്ത് കണ്ടുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
സദാചാരപോലീസ് ചമഞ്ഞ് ചിലര്‍ നിയമം കൈയിലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സലാമിനെ വീട്ടില്‍ നിന്ന് തന്ത്രപൂര്‍വ്വം വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ഉടുത്തിരുന്ന മുണ്ട് അഴിച്ചെടുത്ത് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: