കൊച്ചി: സ്വാമി വിവേകാനന്ദന്റെ 151-ാമത് ജയന്തി ദിനത്തില്‍ കൊച്ചി സ്മരിക്കുന്നത് അദ്ദേഹം ഇവിടേക്കു നടത്തിയ ചരിത്രസന്ദര്ശനത്തെയാണ്. 1893-ലാണ്് അദ്ദേഹം കൊടുങ്ങല്ലൂരു നിന്ന് എറണാകുളം ബോട്ട് ജെട്ടിയില്‍ വന്നിറങ്ങിയത്. ഐതിഹാസികമായ ആ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഭാരത് വികാസ് പരിഷത്ത് മുന്‍ കയ്യെടുത്ത് ബോട്ട് ജെട്ടിയില്‍ സ്വാമി വിവേകാനന്ദന്റെ പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചത്. 2005-ല്‍ 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രതിമ സ്ഥാപിച്ചത്.
2014-ല്‍ കൊച്ചി കോര്പ്പറേഷന്, ബോട്ട് ജെട്ടിക്ക് സ്വാമി വിവേകാനന്ദന്റെ പേരു നല്‍കുമെന്നുളള പ്രമേയം പാസാക്കിയിരുന്നു. അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യമെടുത്തിരുന്നു. എന്നാല്‍ പിന്നീട് കോര്പ്പറേഷന് ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുകയായിരുന്നുവെന്ന് ഭാരത് വികാസ് പരിഷത്ത് മുന്‍ ദേശീയ സെക്രട്ടറിയും വിവേകാനന്ദ പ്രതിമ സ്ഥാപക സമിതിയുടെ ജനറല്‍ കണ്‍വീനറുമായിരുന്ന കെ.പി. ഹരിഹരകുമാര്‍ പറയുന്നു. ബോട്ട് ജെട്ടിക്ക്് സ്വാമി വിവേകാനന്ദന്റെ പേരു നല്‍കുക, പ്രതിമയുടെ മുമ്പിലുളള ട്രാന്‍സ് ഫോമര്‍ മാറ്റുക, ഗേറ്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.
വിവേകാനന്ദ പ്രതിമ നവീകരിക്കുകയും വിവേകാനന്ദ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ലൈബ്രറി സ്ഥാപിക്കണമെന്നും ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി. ജി. രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ നാം മറ്റു രാഷ്ട്രങ്ങളെ കണ്ടു പഠിക്കേണം. വിദേശികള്‍ അവരുടെ ചരിത്രവും സംസ്കാരവും സംരക്ഷിക്കുന്നത് നമ്മള് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: