മൂവാറ്റുപുഴ: റേഷന്‍ കടയ്ക്ക് തുടര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സാഹചര്യമൊരുക്കിയെന്ന പരാതിയില്‍ മുന്‍വകുപ്പ് മന്ത്രിയടക്കം മൂന്ന് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്.
മുന്‍ മന്ത്രി അനൂപ് ജേക്കബ്, തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.എസ്. ശശീന്ദ്ര ബാബു, റേഷന്‍ കട ലൈസന്‍സി പി.ഇ. സെയ്തുമുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍.
തൊടുപുഴ അറക്കുളം മൂലമറ്റം വടക്കന്തോട്ടത്തില് അഗസ്തിയാണ് ഹര്ജിക്കാരന്. ലൈസന്‍സ് റദ്ദാക്കാനും അടച്ചുപൂട്ടാനുമുള്ള സര്‍ക്കാര്‍ ഉത്തരവു മറികടന്ന് റേഷന്‍ കടയ്ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.
റേഷന്‍കടയുടമ സപ്ലൈഓഫീസര്‍ക്ക് 50,000രൂപ നല്കി സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. കടയുടമയില്‍നിന്നു ലഭിച്ച പരാതിയില്‍ മുന്‍മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തി നടപടികള്‍ സ്റ്റേ ചെയ്തു. സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ മുന്‍മന്ത്രി അറിഞ്ഞില്ലെന്ന് പറയാന്‍ കഴിയില്ലെന്നും കാര്യങ്ങള്‍ വേണ്ട രീതിയില്‍ ഓഫീസ് വിലയിരുത്തിയില്ലെന്നും ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: