പൂരക്കളിയുടെ വടക്കന്‍ പെരുമ വിളിച്ചോതുന്നതായിരുന്നു സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ പൂരക്കളി മത്സരം.
വടക്കന്‍ കേരളത്തിന്റെ വസന്തോത്സവമായ പൂരത്തോടനുബന്ധിച്ച് നടത്തുന്ന പൂരക്കളിക്ക് കലോത്സവ വേദിയില്‍ വിധികര്‍ത്താക്കള്‍ എല്ലാ ടീമുകള്‍ക്കും മുഴുവന്‍ മാര്‍ക്കാണ് നല്‍കിയത്. വടക്കിന്റെ ഈ കലാ പെരുമയെ തെക്കന്‍ കേരളവും നേഞ്ചേറ്റിയ കാഴ്ചയ്ക്കാണ് ഇന്നലെ കലോത്സവ നഗരി സാക്ഷ്യം വഹിച്ചത്. ഹൈസ്കൂള്‍ വിഭാഗം പൂരക്കളിയില്‍ പങ്കെടുത്ത ടീമുകളെല്ലാം എ ഗ്രേഡുമായാണ് മടങ്ങിയത്. വടക്കേ മലബാറിലെ തെയ്യക്കാവുകളില്‍ നടക്കുന്ന മറത്തുകളിയുടെ ഭാഗമാണ് പൂരക്കളി. പുരാണ കഥകള്‍ പൂരക്കളിയുടെ ഇതിവൃത്തമായി വരുന്നു. കയ്യും മെയ്യും ഒരുപോലെ ചലിപ്പിച്ച് കാഴ്ചക്കാരില്‍ വിസ്മയം തീര്‍ത്താണ് മത്സരാര്‍ത്ഥികള്‍ അരങ്ങത്ത് നിറഞ്ഞാടിയത്. പൂരക്കളിയില്‍ കളിക്കാര്‍ തന്നെയാണ് പാട്ടുകാരെന്നത് മറ്റൊരു പ്രത്രേകതയാണ്. വടക്കിന്റെ കുത്തക ഇത്തവണയും നിലനിര്്ത്തി ജിഎഫ്വിഎച്ച്എസ്എസ് ചെറുവത്തൂര്‍ ഒന്നാം സ്ഥാനം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: