അഞ്ചല്‍: മധ്യസ്ഥ ചര്‍ച്ചക്ക് എത്തിയ കോണ്‍ഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനില്‍ വനിതാ പഞ്ചായത്ത് പ്രസിഡന്റ് ചെരിപ്പൂരി മര്‍ദ്ദിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഏറം റജിക്കാണ് എസ്ഐയുടെ മുന്നില്‍ സുജാ ചന്ദ്രബാബുവിന്റെ മര്‍ദ്ദനം ഏറ്റത്. നേരത്തെ ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി ആയിരുന്ന റജി സിപിഎം വിട്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഏറത്ത് മതില് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഇത്തരതതില് കലാശിച്ചത്. അഞ്ചല്‍ പോലീസ് റ്റേഷനില്‍ എസ്ഐയുടെ മുന്നില്‍ മധ്യസ്ഥ ചര്‍ച്ച നടക്കുന്നതിനിടെ സുജ ചാടി എഴുന്നേറ്റ് ചെരിപ്പൂരി റജിയെ മര്‍ദ്ദിക്കുകയായിരുന്നു.
അടുത്തിടെ സിപിഎം നടത്തിയ മനുഷ്യച്ചങ്ങലക്ക് തൊഴിലുറപ്പുപദ്ധതിയിലെ സ്ത്രീകളെ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിച്ചുവെന്നും അവര്‍ക്ക് ഹാജര്‍ നല്കി കൃത്രിമം കാട്ടിയെന്നും കാണിച്ച് വിവരാവകാശ നിയമപ്രകാരം റജി പരാതി നല്‍കിയിരുന്നു. ഇതാണ് പഞ്ചായത്ത് പ്രസിഡന്റിന് വിറളി പിടിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഞ്ചല്‍ പട്ടണത്തില്‍ ഹര്‍ത്താലാചരിച്ചു. പിണറായി വിജയന് ഭരണത്തില്‍ പോലീസ് സ്റ്റേഷനില്‍ പോലും ഇതര രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വമില്ലെന്ന് സംഭവം ബോധ്യമാക്കുന്നതായി ആരോപണമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: