മുംബൈ: നോട്ട് അസാധുവാക്കിയ ശേഷം പത്ത് ലക്ഷമോ അതില്‍ കൂടുതലോ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവര്‍ 15 ദിവസത്തിനകം പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ പ്രത്യക്ഷ നികുതി ബോര്‍ഡ് അധികൃതര്‍ ആവശ്യപ്പെട്ടു.
നവംമ്പര്‍ എട്ടിനുശേഷം ഒന്നര ലക്ഷം ബാങ്ക് അക്കൗണ്ടുകളില്‍ പത്തു ലക്ഷമോ അതില്‍ കൂടുതലോ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത്തരം നിക്ഷേപകരെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാം.
വരുമാനം വെളിപ്പെടുത്താനുളള പുതിയ പദ്ധതിയിലുടെ ഒരു ലക്ഷം കോടി രൂപ വെളുപ്പിക്കപ്പെടുമെന്നും ഇതിലൂടെ 50000 കോടി രൂപ നികുതിയായി ലഭിക്കുമെന്നും അധികൃതര്‍ വിശ്വസിക്കുന്നു.
പഴയ നോട്ടു ഉപയോഗിച്ച് വന്‍ കച്ചവടങ്ങള്‍ നടത്തിയതിനെക്കുറിച്ചും ആദായ നികുതി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനുവരി അവസാനം വരെയുളള നിക്ഷേപങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്കാന് ബാങ്കുകളോട് ആവശ്യപ്പെട്ടു. വന്‍ നിക്ഷേപം നടത്തിയവര്‍ക്ക് അടുത്തമാസം നോട്ടീസ് നല്‍കും.
മഹാരാഷ്ട, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളിലെ വമ്പന്‍ നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന്് അധികൃതര്‍ അറിയിച്ചു
രണ്ടു മാസത്തിനുളളില്‍ ടാക്സ് അധികൃതര്‍ റെയ്ഡ് നടത്തി 600 കോടി രൂപ പിടിച്ചെടുത്തു. ഇതില്‍ 150 കോടി രൂപ പുതിയ നോട്ടുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: