ചിരിപ്പിച്ച് കൊല്ലും എന്ന് സിപിഎമ്മും ചിരിച്ചു ചാകാന്‍ മലയാളികളും. കറിവേപ്പില കമ്മ്യൂണിസ്റ്റ് കേരളാ കാസ്ട്രോയുടെ നീട്ടിയും കുറുക്കിയുമുള്ള കോമഡി പരമ്പരയ്ക്കു പുറമേ, കണ്ണൂര്‍ മുഖ്യമന്ത്രി വീരശൂര ധൈര്യരാജന്റെ നിലംതൊടാ സ്ട്രച്ചര്‍ വാസം, ആരോഗ്യശൈലജയുടെ കുത്തിയിരിപ്പ് യോഗ, ചിറ്റപ്പന്സിന്റെ തടിവെട്ടും മുഹമ്മദലിയും, ഓണാട്ടുകര സുധാകരന് നായരുടെ കൗപീന ഗവേഷണവും നാക്കുളുക്കി കവിതകളും, കയര്‍ ഗവേഷണ ജൂബ്ബാ ബുദ്ധിജീവിയുടെ നോട്ട് പിന്‍വലിക്കല്‍ വിരുദ്ധ മണ്ടന്‍ ഉപന്യാസങ്ങള്‍, കടകംപള്ളിക്കാരന്റെ പൊന്നാട പുതച്ചുള്ള തല്‍സമയ ബൂര്‍ഷ്വാ ജന്മിവേഷം, സിഐഡി മനോജ് ദേശാഭിമാനിയുടെ ഇന്‍വെസ്റ്റിഗേറ്റീവ് കോമഡി ജീര്‍ണലിസം, ഇടുക്കി മണിയുടെ വണ്‍ ടൂ ത്രീ തുടങ്ങി അന്തമില്ലാത്ത ഫലിതങ്ങള്‍ക്കിടയില്‍ മലയാളികള്‍ക്ക് ചിരിച്ചു ചാകാന്‍ ഇരട്ടച്ചങ്കന്റെ വകയായും ഒരു സൂപ്പര്‍ തള്ള്. കോതമംഗലത്ത് കത്തോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ജീവചരിത്രമായ ‘ശ്രേഷ്ഠം ഈ ജീവിതം’ പ്രകാശനം ചെയ്യുന്ന വേദിയിലാണ് മ്മടെ വിജയന് സഖാവ് ആ കട്ട ഫലിതം വച്ചു കീച്ചിയത്:
”മാനുഷികതയിലും സമൂഹനന്മയിലും ഊന്നിയ ക്രിസ്തുവിന്റെ വഴിയാണ് ഇടതുപക്ഷത്തിന്റെയും പാത!”
അല്ല വിജയന് സഖാവേ, ഈയുള്ളവന് ഒരു ചെറിയ സംശയം! അമ്പത്തൊന്നു വെട്ട് വെട്ടി ഒരു സാധുമനുഷ്യനെ പീസ് പീസാക്കിയ കമ്മ്യൂണിസം എന്ന ലോകഭ്രാന്തിന്റെ പാത ക്രിസ്തുവിന്റെ വഴിയാകുന്നതെങ്ങനെ? പാലക്കാട്ടെ രണ്ടു പാവം മനുഷ്യജീവികളെ കേവലം രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ചുട്ടുകൊന്ന കമ്മ്യൂണിസം ക്രിസ്തു ചൂണ്ടിക്കാട്ടിയ സമൂഹനന്മയുടെ വഴിയാകുന്നത് ഏതു വഴിയില്‍? ചിരി കമ്മ്യൂണിസത്തിന് ഹാനികരം എന്ന കാറല്‍ മാര്‍ക്സ് സിദ്ധാന്തവുമായി ബലം പിടിച്ച് ജീവിക്കുന്ന പൊന്നു വിജയന് സാറേ, ഇങ്ങനെയൊന്നും മനുഷ്യരെ ചിരിപ്പിച്ചു കൊല്ലല്ലേ! ലോകമറിയുന്ന കമ്മ്യൂണിസ്റ്റ് പാത ഒന്നേയുള്ളു: അത്, പോള്‍പോട്ടും ചെഷസ്ക്യൂവും സ്റ്റാലിനും മാവോയും തീര്‍ത്ത കമ്മ്യൂണിസത്തിന്റെ ചുവന്ന മരണപാതയാണ്. ആ വഴി ക്രിസ്തുവിന്റ വഴിയാണെന്ന് ലോകത്തൊരാളും സമ്മതിച്ചു തരില്ല.
യാക്കോബായ സഭാവേദിയില്‍ ക്രിസ്തുവിന്റെ പേര് മുതലെടുക്കാന്‍ ശ്രമിച്ചതു പോലൊരു കമ്മ്യൂണിസ്റ്റ് നാടകമായിരുന്നു ഗുരുദേവന്റെ പേരും പറഞ്ഞ് വിജയനും ടീമും നടത്തിയ ഡ്യൂപ്ലിക്കേറ്റ് ‘നമുക്ക് ജാതിയില്ല’ വിളംബരജാഥ. അപ്പോള്‍ ഓര്‍മ്മ വന്നതാവട്ടെ അനുകമ്പ വഴിയുന്ന ഒരു ഗുരുദേവ ശ്ലോകവും:
‘ഒരു പീഡയെറുമ്പിനും വരു
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളില് നിന്
തിരുമെയ് വിട്ടകലാത ചിന്തയും…’
നിസ്സാര ജീവിയെന്നു കരുതുന്ന ഉറുമ്പിനെ പോലും നോവിക്കരുതെന്ന് സകലരെയും ഉപദേശിക്കുന്നു ഗുരുദേവനെന്ന ജഗദീശ്വരന്; എന്നാല്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് അവരുടെ വോട്ട് തട്ടാന്‍ വേണ്ടി, നാടുനീളെ മിണ്ടാപ്രാണികളായ പോത്തിനെയും പശുവിനെയും കാളയെയും വെട്ടി അവയുടെ ജീവനെടുത്ത ഗുരുനിന്ദകരല്ലേ വിജയാ, നിങ്ങള്‍? വിദ്യ കൊണ്ട് പ്രബുദ്ധരാകാന്‍ യുവാക്കളെ ആഹ്വാനം ചെയ്ത ആ മഹാത്മാവിനെ പരിഹസിച്ച്, പാഠശാലകളില്‍ യുവതലമുറയെക്കൊണ്ട് ‘ബീഫ് ഫെസ്റ്റിവല്‍’ നടത്തി അവരെ വഴിതെറ്റിച്ച ഗുരുദ്രോഹികളല്ലേ, നിങ്ങള്‍? നാണത്തിന്റെ തരിമ്പെങ്കിലും ഉണ്ടെങ്കില്‍ ആ സാധുജീവികളുടെ ഇറച്ചി തിന്നു വീര്‍ത്ത വയറും രക്തം വീണ് മലിനമായ പാദങ്ങളുമായി നിങ്ങള്‍ പവിത്രമായ ശിവഗിരിയില്‍ ചവിട്ടരുത്. അങ്ങനെ ചെയ്താല്‍ ‘ഒരു പീഡയെറുമ്പിനും വരുത്തരുത്’ എന്നുപദേശിച്ച ഗുരുപദേശത്തിന് എതിരാകും അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: