ചേര്‍ത്തല: ജാതി ഭേദമാണ് ജാതിചിന്ത ഉണ്ടാക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കണ്ടമംഗലം ശ്രീരാജ രാജേശ്വരി ക്ഷേത്ര ത്തിലെ ശ്രീകോവില്‍ ശിവക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതിതിരിച്ച് ആനുകൂല്യങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ ഈഴവരുള്‍പ്പെടെയുള്ള പിന്നോക്ക സമുദായങ്ങളെ അവഗണിക്കുകയാണ്. എല്ലാ മതങ്ങളേയും ഒരേ മാനദണ്ഡത്തില്‍ കാണാനാണ് ഗുരു ആഹ്വാനം ചെയ്തത്.
ഇതിലൂടെ സാമൂഹ്യനീതി എന്ന സന്ദേശമാണ് നല്‍കിയത്. ഗുരുവിന്റെ സന്ദേശം വളച്ചൊടിക്കാനാണ് ചിലരുടെ ശ്രമം. സത്യത്തെ ആരും പരവതാനി കൊണ്ട് മൂടിയിടരുത്. ജാതി നിയമങ്ങള്‍ ഇവിടെ നിയമ പ്രകാരം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാതി വിദ്വേഷമില്ലാതെ ജീവിക്കാനാണ് ശ്രീനാരായണഗുരു മനുഷ്യരെ ഉദ്ബോധിപ്പിച്ചതെന്ന് ക്ഷേത്രസമര്‍പ്പണം നിര്‍വഹിച്ച സ്വാമി പ്രകാശാനന്ദ പറഞ്ഞു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി.
സംഘാടക സമിതി ചെയര്മാന് കെ.പി. നടരാജന് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം പ്രസിഡന്റ് പി.ഡി. ഗഗാറിന്, സെക്രട്ടറി രാമചന്ദ്രന് കൈപ്പാരിശേരി, സ്വാമി അസ്പര്‍ശാനന്ദ, സ്കൂള്‍ മാനേജര്‍ പി.ജി. സദാനന്ദന്, ബി. പ്രസാദ്, തുറവൂര്‍ ദേവരാജ, ഷാജി കെ. തറയില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതിഷ്ഠയുടെ അനുബന്ധ ചടങ്ങുകള്‍ 29 വരെ നീളും. 26ന് പകല്‍ 11.50നും 12.15നും മദ്ധ്യേ സമൂഹവിവാഹം നടക്കും. 12.15ന് ചേരുന്ന അനുമോദന സമ്മേളനം ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും.
വയലാര്‍ രവി എംപി അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് അഞ്ചിന് മെഗാതിരുവാതിര അരങ്ങേറും. 29ന് പള്ളിവേട്ട ഉത്സവത്തോടെയാണ് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: