കൊച്ചി: കേരളത്തില്‍ ജനങ്ങളുടെ സമാധാന ജീവിതം പാടെ തകര്‍ന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ‘ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കണ്ണൂരില്‍ സന്തോഷെന്ന ബിജെപി പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. പിണറായി വിജയന് മുഖ്യമന്ത്രിയായതിനു ശേഷം, അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ആദ്യം രമിത് എന്ന പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിരുന്നുവെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി സംഘര്‍ഷങ്ങളുണ്ടാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സമാധാന സമ്മേളനം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തത്. ആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിജെപിക്ക് പരിമിതികളുണ്ടായിരുന്നു. ഏക പക്ഷീയമായി സിപിഎമ്മിന്റേയും പോലീസിന്റേയും ഭാഗത്തു നിന്നുണ്ടാകുന്ന ആക്രമണങ്ങള്‍ക്കിടയിലാണ് ആ സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് രമേശ് പറഞ്ഞു. പക്ഷേ, സമാധാന സമ്മേളനത്തിന്റെ മഷിയുണങ്ങും മുന്‍പ് വീണ്ടും ആക്രമണങ്ങള്‍ അരങ്ങേറുകയാണ്. അതിനുശേഷം നാലു പ്രവര്‍ത്തകരെ ബിജെപിക്കു നഷ്ടപ്പെട്ടു. അതിനു പിന്നില്‍ സിപിഎമ്മാണെന്നത് പകല്‍ പോലെ വ്യക്തമാണ്.
രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ പുരുഷന്മാരെ കിട്ടിയില്ലെങ്കില്‍ വീട്ടില്‍ കയറി സ്ത്രീകളേയും കുട്ടികളേയും ആക്രമിക്കാം എന്ന നിലയിലേക്ക് അധപതിച്ചിരിക്കുകയാണ് സിപിഎമ്മെന്നും രമേശ് ആരോപിച്ചു. കഞ്ചിക്കോട്ട് ഒരു കുടുംബത്തെ തീ വെച്ച സംഭവം ഇതിനുദാഹരണമാണ്. വീട്ടിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു സ്ത്രീയുള്‍പ്പടെ രണ്ടു പേര് കൊല്ലപ്പെടുകയും ചെയ്തു. ഭരണകൂടത്തിന്റെ എല്ലാ ഒത്താശകളോടെയുമാണ് ഈ ആക്രമണങ്ങളെല്ലാം. ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുമ്പോള്‍, മറ്റു പോംവഴികളില്ലാത്ത ഘട്ടത്തില്‍ കേന്ദ്ര ഗവണ്മെന്റ് ഇതിനു മുന്‍പ് ഇടപെടേണ്ട സാഹചര്യളുണ്ടായിട്ടുണ്ട്. അതു കൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനാവശ്യമായ നിലപാടു സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടു ബിജെപി ആവശ്യപ്പെടുകയാണെന്നും രമേശ് വ്യക്തമാക്കി. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു, ജില്ലാ ട്രഷറര്‍ കെ.എസ്.സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: