പ്രശസ്തമായ നാല് വിഷയങ്ങളെ ആധാരമാക്കി പ്രഭാഷകനും എഴുത്തുകാരനും ഫോക്ലോര് ഗവേഷകനുമായ ആര്‍സി കരിപ്പത്ത് ചിട്ടപ്പെടുത്തിയ നാല് കഥകള്‍ കഥാപ്രസംഗവേദി കീഴടക്കി. ഒന്നും രണ്ടും സ്ഥാനങ്ങളും രണ്ട് എ ഗ്രേഡും ലഭിച്ചത് കരിപ്പത്ത് ചിട്ടപ്പെടുത്തിയ കഥകള്‍ക്ക്. ഇദ്ദേഹത്തിന്റെ കഥപാടി കണ്ണൂര്‍ സെന്റ് തെരാസാസ് സ്കൂളിലെ മേധാ പ്രതീപ് ഒന്നാം സ്ഥാനവും കൊട്ടില ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഭിനവ് രണ്ടാം സ്ഥാനവും നേടി.
യമനില്‍ വെറും 10 വയസ്സില്‍ വിവാഹിതയാവുകയും കോടതി വഴി വിവാഹമോചനം നേടുകയും ചെയ്ത് ചരിത്രമായ നുജൂദ എന്ന പെണ്‍കുട്ടിയുടെ കഥ പാടിയാണ് മേധാ പ്രദീപ് ഹൈസ്കൂള്‍ വിഭാഗത്തില്‍ കഥാപ്രസംഗത്തല് ഒന്നാം സ്ഥാനക്കാരിയായതു. നുജൂദയുടെ വിവാഹ മോചനത്തോടെ കോടതി പുറപ്പെടുവിച്ച വിധിയിലാണ് യമന്‍ കോടതി ഇവിടുത്തെ യുവതികളുടെ പ്രായം പതിനേഴാക്കി ഉയര്‍ത്തിയത് എന്നത് ചരിത്രത്തിന്റെ ഭാഗം. ശൂദ്രകന്റെ സംസ്കൃത നാടകമായ മൃച്ഛകടികത്തില്‍ നിന്നും ഡോ.കരിപ്പത്ത് രൂപപ്പെടുത്തിയ കഥ പാടിയാണ് കൊട്ടില ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എം.അഭിനന്ദ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്.
കെ.ഇ.പ്രദീപ്- ആര്.കെ.നിഷ ദമ്പതികളുടെ മകളാണ് ഒന്നാം സ്ഥാനം നേടിയ മേധ. നെരുവമ്പ്രത്തെ രത്നാകരന്-ബിന്ദു ദമ്പതികളുടെ മകനാണ് അഭിനവ്. രണ്ടു പേരെയും കഥാപ്രസംഗം അഭ്യസിപ്പിച്ചത് പയ്യന്നൂര്‍ പിലാത്തറയിലെ ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് .
ആര്.സി കരിപ്പത്ത് പ്രശസ്ത കവി പ്രഭാവര്‍മ്മയുടെ നിരവധി അവാര്‍ഡുകള്‍ നേടിയ ശ്രീകൃഷ്ണന്റെ കഥയെ അടിസ്ഥാനമാക്കി എഴുതിയ ശ്യാമ മാധവത്തെ അധികരിച്ച് ചിട്ടപ്പെടുത്തിയ കഥാപ്രസംഗവും കണ്ണകിയുടെയും കോവലന്റെയും കഥയെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ കഥയും പാടി രണ്ടുപേര്‍ എ ഗ്രേഡും നേടി.
ആകെ ആറ് കഥകളായിരുന്നു കരിപ്പത്തിന്റേതായി ഉണ്ടായിരുന്നത്. പത്ത് വര്‍ഷത്തോളമായി സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സമ്മാനത്തിന് അര്ഹരാവുന്നവര് ആര്‍സി കരിപ്പത്ത് ചിട്ടപ്പെടുത്തിയ കഥ പാടിയാണ് എന്നതില്‍ കരിപ്പത്തിനും അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: