അങ്കമാലി: സംസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന ദളിത് പീഡനത്തിനെതിരെ ജില്ലാതല സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് ദളിത് വിമോചന മുന്നണി സംസ്ഥാന അദ്ധ്യക്ഷന്‍ എം.ആര്. സത്യദേവന്. എം.ജി. സര്‍വകലശാല വിദ്യാര്‍ത്ഥി വിവേക് കുമാരന് നീതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുക, അയ്യംമ്പുഴ പഞ്ചായത്തില്‍ കണക്കണാംപാറയില് ദളിത് കുംടുബത്തിന് ഭീഷണിയാകുന്ന പാറമട അടച്ച് പൂട്ടുക, നിയമത്തെ അട്ടിമറിച്ച് പാറമട നടത്തുവാന്‍ ഒത്താശ ചെയ്ത ഉേദ്യാഗസ്ഥന്മാര്ക്കെതിരെ വിജിലന്‍സ് നടത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. ദളിത് വിമോചന മുന്നണി സംസ്ഥാന പ്രസിഡന്റ് എം.ആര്. സത്യദേവന് ഉദ്ഘാടനം ചെയ്തു. സതീശന് വാഴമുട്ടം അദ്ധ്യക്ഷത വഹിച്ചു. ഷൈജു പൊന്‍കുന്നം, പ്രദീപ് കടയ്ക്കല്‍, സുനിതാ രാജേഷ്, സി എസ് രാജീവ്, രവീന്ദ്രന് ചെന്നിത്തല, അഡ്വക്കേറ്റ് ആര് വിനീത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: