കാക്കിക്കുള്ളിലെ കലാകാരന് ഇത്തവണയും കലോത്സവ നഗരിയിലെത്തി. ഓട്ടന്തുള്ളല് കലാകാരനും തൃശ്ശൂരില്‍ വിജിലന്‍സ് എസ്ഐയുമായ മണലൂര്‍ ഗോപിനാഥനാണ് തന്റെ ശിഷ്യരുമായി കലോത്സവ നഗരിയിലെത്തിയത്.
പോലീസ് സര്‍വ്വീസില്‍ ജോലി ലഭിച്ചിട്ടും ഓട്ടന്‍തുള്ളലിനോടുള്ള അടുപ്പം കാരണം കലാരംഗവും ജോലിയും ഒന്നിച്ചു കൊണ്ടുപോകുകയാണ് ഇദ്ദേഹം. ഇത്തവണ രണ്ടു പേരെയാണ് ഓട്ടന്തുള്ളല് സംസ്ഥാനതല മത്സരത്തിനായി പരിശീലിപ്പിച്ചത്. രണ്ടു പേരും തൃശ്ശൂര്‍ ജില്ലയിലുള്ളവര്‍. ജോലിത്തിരക്കുകാരണം മറ്റു ജില്ലകളില്‍ പോയി ക്ലാസെടുക്കാറില്ലെന്ന് ഗോപിനാഥ് പറഞ്ഞു. ജോലിക്കിടയില്‍ വീണു കിട്ടുന്ന ചെറിയ ഇടവേളകളിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.
ഭാര്യ ബേബിയും മക്കളായ ബബിന്‍, ബബിത എന്നിവര്‍ നല്കുന്ന പിന്തുണയും തനിക്ക് ഏറെ സഹായകമാകുന്നുണ്ടെന്ന് ഗോപിനാഥന് പറയുന്നു. ഒരു വര്‍ഷം കൂടിയാണ് ഇനി സര്‍വ്വീസുള്ളത്. വിരമിച്ചശേഷം പൂര്‍ണ്ണമായും ഓട്ടന്തുള്ളലിനുവേണ്ടി സമയം നീക്കി വെക്കാനാണ് താല്പര്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: