കാക്കനാട്: പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ജനകീയ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഇന്‍ഫോപാര്‍ക്കില്‍ തമിഴ് ടെക്കികളുടെ പ്രതിഷേധം. സമൂഹമാധ്യമങ്ങള്‍ പ്രചാരണായുധമാക്കിയാണ് ഇന്‍ഫോപാര്‍ക്ക് കവടം ടെക്കികള്‍ രണ്ട്് മണിക്കൂര്‍ നീണ്ട മൗന പ്രതിഷേധം നടത്തിയത്. സംഘാടകരും ഉദ്ഘാടകനും ഇല്ലാതെ വൈകിട്ട് അഞ്ചിന് ജോലികഴിഞ്ഞിറങ്ങിയ 500 ഓളം തമിഴ് യുവതീ യുവാക്കള്‍ സ്വമേധയായ പ്രതിഷേധത്തില്‍ അണി ചേരുകയായിരുന്നു.
രാത്രി ഏഴുവരെ നീണ്ട പ്രതിഷേധം ഇന്‍ഫോപാര്‍ക്കിന് മുന്നിലെ റോഡിലെ മീഡിയനില്‍ കയറിനിന്നാണ് ടെകികള്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നത്. ജെല്ലിക്കെട്ട് നിരോധനം സുപ്രീം കോടതി പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് ടെക്കികളുടെ തീരുമാനം. ഫെയ്സ് ബുക്ക്, വാട്സാപ്പ് മുഖേനേ ആശയ വിനിയമം നടത്തി എല്ലാവരും പ്രതിഷേധത്തില്‍ അണി ചേരുകയായിരുന്നു.
മലയാളി ടെക്കികളോട് പ്രതിഷേധത്തില്‍ അണി ചേരണമെന്ന് അഭ്യര്ഥിച്ചെങ്കലും ആരും വന്നില്ലെന്നാണ് തമിഴ്ടെക്കികളുടെ പരിഭവം. നിരോധനം പിന്‍വലിക്കണമെന്നുള്ള പ്ലക്കാര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധക്കാര്‍ അണിനിരന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: