കാക്കനാട്: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടര്‍മാരുടെ എണ്ണത്തില്‍ അരലക്ഷത്തിലേറെ കുറവ്. ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലായി 2016ല്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 24,71,518 ആയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഇലക്ഷന് കമ്മീഷന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയനുസരിച്ച് 24,15,450 വോട്ടര്‍മാരാണുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളിലാണു വോട്ടര്‍മാരുടെ എണ്ണം 56,068 ആയാണ് കുറഞ്ഞത്. എല്ലാവര്‍ഷവും ജനുവരി ഒന്നിന് വോട്ടര്‍ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തവണയും വോട്ടര്‍ പട്ടിക പുതുക്കി നിശ്ചയിച്ച പ്രകാരം സ്ഥലത്തില്ലാത്തവര്‍, മരിച്ചവര്‍ എന്നിവരെ ഒഴിവാക്കി പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞത്. 18 വയസ് കഴിഞ്ഞവരെ ചേര്‍ത്ത് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടും വോട്ടര്‍മാരുടെ എണ്ണം കൂടിയില്ല. വനിത വോട്ടര്‍മാരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാല്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 32,505 വനിത വോട്ടര്‍മാരാണ് ഇത്തവണ കുറഞ്ഞത്.വനിത വോട്ടര്‍മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 12,62,202, ഈ വര്‍ഷം 12,29697 ഉം ആണ്. ഏറ്റവും കുടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളത് പിറവത്താണ് 1,00,582. പിറവത്ത് തന്നെയാണ് വോട്ടര്‍മാര്‍ കുടുതലുള്ളത്. പിറവത്ത് ആകെ 1,95,686 വോട്ടര്‍മാര്‍. ഏറ്റവും കുറവുള്ളത് എറണാകുളത്താണ് 1,49,996 വോട്ടര്‍മാര്‍.
കഴിഞ്ഞ വര്‍ഷം തൃക്കാക്കര മണ്ഡലത്തില്‍ ഒരു ഭിന്നലിംഗകാരന് മാത്രമാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നവെങ്കില് ഇത്തവണ വൈപ്പിന്‍ മണ്ഡലത്തില്‍ ഒരു വോട്ടറും കൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: