തിരുവനന്തപുരം: കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ അനൗപചാരിക വിദ്യാഭ്യാസത്തിന് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് സാംസ്കാരികമന്ത്രി എ.കെ. ബാലന് പറഞ്ഞു. ജവഹര്‍ ബാലഭവനില്‍ നവീകരിച്ച കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിത്വ വികസനത്തിന്റെ ആരംഭം ചെറുപ്പകാലത്താണ്. അതുകൊണ്ടുതന്നെ ബാലഭവന് പോലുള്ള സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് പ്രത്യേക ദൗത്യമുണ്ട്. കുട്ടികളെ അവരുടെ ആഗ്രഹത്തിനനുസരിച്ച് രക്ഷിതാക്കള്‍ വളരാന്‍ അനുവദിക്കാത്തതാണ് പല പ്രശ്നങ്ങള്‍ക്കും കാരണം. മാനസിക പിരിമുറുക്കമാണ് പല യുവാക്കളേയും മയക്കുമരുന്നിലും ആത്മഹത്യയിലും കൊണ്ടെത്തിക്കുന്നത്. മനസിനെ ശുദ്ധീകരിക്കാന്‍ കലകള്‍ക്കും സാഹിത്യത്തിനും കഴിയും. ജവഹര്‍ ബാലഭവന് കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കാനുള്ള ശ്രമങ്ങള്‍ സാംസ്കാരിക വകുപ്പ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കെ. മുരളീധരന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പാളയം രാജന്, സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ വി.ആര്. രാധാകൃഷ്ണന്, അഡീ. സെക്രട്ടറി എസ്. സജിനി, ബാലഭവന് പ്രിന്‍സിപ്പല്‍ ഡോ.എസ്. മാലിനി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: