കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പാളിന്റെ ഔദ്യോഗിക കസേര എസ്എഫ്ഐക്കാര്‍ നടുറോഡിലിട്ട് കത്തിച്ചു. ഇടത് അധ്യാപക സംഘടനയായ എകെജെസിടിഎയുടെ പിന്തുണയോടെയാണ് പ്രിന്‍സിപ്പല്‍ എന്‍.എല്‍. ബീനയുടെ കസേര കത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എസ്എഫ്ഐക്കാര്‍, വൈസ് പ്രിന്‍സിപ്പാളിന്റെ സാന്നിധ്യത്തില്‍ ചേംബറില്‍ അതിക്രമിച്ചു കയറി കസേര വലിച്ചു പുറത്തെത്തിച്ചത്. ഈ സമയത്ത് പ്രിന്‍സിപ്പാള്‍ ചേംബറില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രധാന ഗേറ്റിനു മുന്പില് റോഡിലിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു.
നേരത്തെ എകെജിസിടിഎയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിന്റെ ചേംബറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഏകപക്ഷീയ നിലപാടുകള്‍ അവസാനിപ്പിക്കുക, അധ്യാപകര്‍ക്കെതിരെ പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന നടപടി നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു അഞ്ച് അധ്യാപകര്‍ പടിഞ്ഞറെ ഗേറ്റില്‍ നിന്നു ചേംബറിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രിന്‍സിപ്പല്‍ അവധിയായിരുന്നതിനാല്‍ ചേംബറിനു മുന്നില്‍ സമരം അവസാനിപ്പിച്ച് മടങ്ങി. ഇതിനു പിന്നാലെ പ്രകടനമായി എത്തിയ എസ്എഫ്ഐക്കാര്‍ അധ്യാപകര്‍ നോക്കിനില്‍ക്കെ പ്രിന്‍സിപ്പലിന്റെ ചേംബറില്‍ കയറി കസേരയില്‍ എസ്എഫ്ഐയുടെ കൊടി നാട്ടി. തുടര്‍ന്ന് കസേരയുമായി പ്രകടനമായി പുറത്തേക്കെത്തിയ വിദ്യാര്‍ഥികള്‍ പ്രധാന ഗേറ്റിനു മുന്‍വശത്ത് അധ്യാപകരുടെ സാനിധ്യത്തില്‍ കസേരക്ക് തീയിട്ടു.
പോലീസ് സ്ഥലത്തെത്തിയെങ്കിലും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയിരുന്നു. സംഭവത്തെ തുടര്‍ന്ന് നൂറോളം അധ്യാപകര്‍ അടിയന്തര യോഗം ചേര്‍ന്ന് പ്രിന്‍സിപ്പാളിന് പിന്തുണ പ്രഖ്യാപിച്ച് കോളജില്‍ പ്രകടനം നടത്തി. തനിക്കെതിരെയുള്ള ചിലരുടെ ഗൂഢാലോചനയാണ് കസേര കത്തിക്കലിനു പിന്നിലെന്ന് പ്രിന്‍സിപ്പാള്‍ എന്‍.എല്‍. ബീന പറഞ്ഞു. സംഭവത്തെക്കുറിച്ച് പരാതി കിട്ടിയിട്ടില്ലെന്നാണ് പോലീസ് നിലപാട്. പരാതി ലഭിച്ചാല്‍ കേസ് എടുത്ത് അന്വേഷിക്കുമെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സെമിനാര്‍ ഹാളില്‍ ചേര്‍ന്ന സംയുക്ത യോഗം ആവശ്യപ്പെട്ടു. കോളജിന്റെ ഉന്നമത്തിനായി പ്രിന്‍സിപ്പാള്‍ എടുക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുമെന്ന് അധ്യാപകര്‍ അറിയിച്ചു. നൂറോളം അധ്യാപകരും ജീവനക്കാരും പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: