പാലക്കാട്: എസ്എഫ്ഐക്കാര്‍ അഴിഞ്ഞാടിയാല്‍ ചോദിക്കാനും പറയാനും ആരുമില്ലെന്നതിനുള്ള തെളിവാണ് മഹാരാജാസില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവമെന്ന് ഗവ. വിക്ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ടി.എന്‍. സരസു.
എസ്എഫ്ഐക്കാര്‍ക്ക് എന്തുമാകാം. തങ്ങള്‍ ചെയ്യുന്നത് സഹിഷ്ണുതയും മറ്റുള്ളവര്‍ ചെയ്യുന്നത് അസഹിഷ്ണുതയുമാണെന്ന നിലപാടാണ് അവര്‍ക്ക്. താളത്തിന് തുള്ളാത്ത അധ്യാപകരെയും പ്രിന്‍സിപ്പാളിനെയും കൊല്ലാന്‍ പോലും മടിക്കില്ല, ടി.എന്‍. സരസു ജന്മഭൂമിയോട് പറഞ്ഞു.
സരസു വിരമിച്ച ദിവസം കുഴിമാടമൊരുക്കിയാണ് എസ്എഫ്ഐക്കാര്‍ അവരെ യാത്രയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: