കണ്ണൂര്‍: കൊലപാതകം ആസൂത്രിതമാണ്. ഇതിനു തെളിവാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും ഇന്നലത്തെ പ്രസ്താവനകള്‍. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ കോടിയേരി കൊലപാതകത്തില്‍ പങ്കുള്ളവരെ സംരക്ഷിക്കില്ലെന്ന് പറയുകയും ചെയ്തു.
മുന്‍പ് ടിപിയെ വധിച്ചപ്പോഴും തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നാണ് കോടിയേരി പ്രഖ്യാപിച്ചത്. ബുധാഴ്ച വൈകുന്നേരം 3 മണിയോടെ അണ്ടലൂരിനടുത്ത് ചിറക്കുനിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് രഞ്ചിത്തിനെ സിപിഎമ്മുകാര്‍ അക്രമിച്ചിരുന്നു. ടൈല്‍സ് ജോലിക്കാരനായ ചിറത്താഴ വീട്ടില്‍ രഞ്ചിത്തിനെ ജോലിക്കിടെയാണ് കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രഞ്ചിത്ത് ആശുപത്രിയിലാണ്.
വിവരം പോലീസ് ഉന്നതരെ അറിയിക്കുകയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സിപിഎം അക്രമത്തിന് എല്ലാ സൗകര്യവും ഒരുക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ചിറക്കുനിയിലോ അണ്ടലൂരിലോ പട്രോളിങ്ങ് നടത്താന്‍ പോലും പോലീസ് നടപടി സ്വീകരിച്ചില്ല. പോലീസിലെ ചില ഉന്നതരും സിപിഎം നേതൃത്വവും തമ്മില്‍ നേരത്തെയുള്ള ധാരണയാണ് ഇതിന് പിന്നില്‍.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കാലത്ത് കണ്ണൂര്‍ ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനം അലങ്കോലമാക്കാനും പോലീസ് ശ്രമിച്ചു. പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ ഒരു പ്രകോപനവുമില്ലാതെ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: