ശബരിമല: മണ്ഡല മകരവിളക്ക് സീസണില്‍ ഭക്തരുടെ തൃപ്തി ഉറപ്പു വരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞതായും ഉത്സവകാലം വന്‍ വിജയമായതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്.
സന്നിധാനത്ത് 2000 ഇരിപ്പിടങ്ങളോടു കൂടിയ അന്നദാനശാലഒരുക്കി പ്രതിദിനം 40,000 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണങ്ങളുണ്ടാക്കി. ആയിരം ഇരിപ്പിടത്തോടു കൂടിയ അന്നദാന മണ്ഡപംപമ്പയിലും തയ്യാറാക്കി.
കുപ്പിവെള്ളത്തിന് നിരോധനം ഏര്‍പ്പെടുത്തിയപ്പോഴും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഒരിടത്തും കുടിവെള്ള ക്ഷാമം ഉണ്ടായില്ല. പ്രതിദിനം നാലു ലക്ഷം ലിറ്റര്‍ ശുദ്ധീകരിച്ച പച്ചവെള്ളവും രണ്ടു ലക്ഷം ലിറ്റര്‍ ചുക്കുവെള്ളവും തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്തു.
എരുമേലി, അഴുത, കരിമല, വലിയാനവട്ടം, സത്രം, പുല്‍മേട്, കഴുതക്കൊക്ക, പാണ്ടിത്താവളം എന്നിങ്ങനെയുള്ള കാനന പാതകളില്‍ ഭക്ഷണവും കുടിവെള്ളവും ദേവസ്വം എത്തിച്ചു. ദിവസവും നല്കുന്ന അന്നദാനത്തിനു പുറമെ മകരവിളക്ക് ദിവസം സന്നിധാനത്ത് ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണം നല്കി.
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനക്കാലത്തിന് മുന്‍പ് ശബരിമല പൂങ്കാവനത്തിലെ 18 മലകള്‍ സന്ദര്‍ശിച്ച് ആദിവാസികള്‍ക്ക് ഓണപ്പുടവ നല്കി. അവരുടെ ആവശ്യപ്രകാരം 41 ആദിവാസികളെ ശബരിമലയില്‍ താത്കാലിക ജീവനക്കാരായി നിയമിച്ചു. അപ്പം, അരവണ പ്രസാദം വാങ്ങുന്നതിന് നോട്ടു നിരോധനം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ ഡിജിറ്റല്‍ പണമിടപാട് സംവിധാനം നടപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: