തലശ്ശേരി: സന്തോഷിനെ സിപിഎം ക്രിമിനല്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയതോടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയെ. നിര്‍ധനനായ സന്തോഷ് കൂലി വേല ചെയ്താണ് കുടുംബം നോക്കിയത്. ചെറിയ വീട്ടിലായിരുന്നു സന്തോഷ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. പരിമിതികള്‍ക്കിടയിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്നത് സന്തോഷിന് നിര്‍ബന്ധമായിരുന്നു. തന്റെ പ്രതീക്ഷ മുഴുവന്‍ മക്കളുടെ വിദ്യാഭ്യാസമായിരുന്നുവെന്ന് സന്തോഷ് അടുപ്പമുള്ളവരോട് പറയുമായിരുന്നു. പ്രാരാബ്ദങ്ങള്‍ക്കിടയില്‍ സ്വന്തമായി നല്ല വീട് വെക്കാന്‍ പോലും അദ്ദേഹത്തിന് സാധിച്ചില്ല. സന്തോഷിന്റെ സ്വപ്നം പോലെ തന്നെ മകന് സാരംഗ് ഇപ്പോള്‍ സിവില്‍ ഏവിയേഷന്‍ കോഴ്സിന് ചേര്‍ന്ന് പഠിക്കുകയാണ്. പ്രദേശത്തെ എല്ലാ നല്ല കാര്യങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തകനായ സന്തോഷിന്റെ സജീവമായ പങ്കാളിത്തമുണ്ടാകാറുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും സന്തോഷിനെ സഹായിക്കാനെത്താറുണ്ട്. പൊതുകാര്യപ്രസക്തനായ സന്തോഷിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ധര്‍മ്മടം പ്രദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: