കണ്ണൂര്‍: കഴിഞ്ഞദിവസം ധര്‍മ്മടത്ത് സിപിഎം സംഘം വെട്ടിക്കൊന്ന ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള വാഹനവ്യൂഹത്തെ തടഞ്ഞത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം. മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചുകൊണ്ടാണ് പോലീസ് മൃതദേഹത്തോട് അനാദരവ് കാണിച്ചത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ എസ്പി കെ.പി.ഫിലിപ്പിന്റെ നേതൃത്വത്തിലാണ് തനികാടത്തം നടപ്പിലാക്കിയത്. പഴയബസ് സ്റ്റാന്റ് പരിസരത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കാനുളള സംഘപരിവാര്‍ സംഘടനകളുടെ തീരുമാനത്തെ ഒരു കാരണവുമില്ലാതെ ആദ്യഘട്ടത്തില്‍ എതിര്‍ത്ത എസ്പി ഒടുവില്‍ നേതാക്കളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. മൃതദേഹം വഹിച്ചുകൊണ്ടുളള വാഹനം പരിയാരത്തു നിന്നും വരുന്നവഴി ദേശീയപാതവഴി നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാഞ്ഞ പോലീസ് തിരികെ തലശ്ശേരിയിലേക്ക് കണ്ണൂര്‍ നഗരത്തിലൂടെ പോകുന്നതും അനുവദിക്കാതിരിക്കുകയായിരുന്നു. ജില്ലാ ആശുപത്രി റോഡ് വഴി താവക്കരയിലൂടെ ദേശീയപാതയില്‍ പ്രവേശിക്കണമെന്നും കലോത്സവം നടക്കുന്നതിനാല്‍ സ്റ്റേഡിയം ടൗണ്‍സ്ക്വയര്‍ വഴി പോകണമെന്നുമായിരുന്നു പോലീസിന്റെ പിടിവാശി. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി രാവിലെ മുതല്‍തന്നെ കണ്ണൂര്‍ നഗരത്തിലും കലോത്സവ വേദിയിലും ഉണ്ടായിരുന്നു. അതു കൊണ്ടുതന്നെ സിപിഎം നടത്തിയ കൊലപാതകം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയവരില്‍ നിന്നും മറച്ചുവെയ്ക്കുകയെന്ന രഹസ്യ അജണ്ടയായിരുന്നു ഇതിനു പിന്നില്‍ എന്ന് വ്യക്തമാണ്.
2.30 ഓടെ കണ്ണൂര്‍ പഴയ ബസ്സ് സ്റ്റാന്റിലെത്തിച്ച മൃതദേഹത്തില്‍ നിരവധി സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും അന്ത്യാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് പഴയ ബസ്സ്റ്റാന്റില് നിന്നും വിലാപയാത്ര പ്രയാണം ആരംഭിക്കാനിരിക്കേയാണ് എസ്പിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം മൃതദേഹം വഹിച്ചു കൊണ്ടുളള വാഹനവ്യൂഹത്തെ തടഞ്ഞത്. യാത്ര സ്റ്റേഡിയം, മുന്‍സിപ്പല്‍ സ്കൂള്‍, ടൗണ്‍ സ്ക്വയര്‍ വഴി കാല്‍ടെക്സിലെ ദേശീയ പാതയില്‍ പ്രവേശിച്ചാല്‍ എന്താണ് കുഴപ്പമെന്ന നേതാക്കളുടെ ചോദ്യത്തിന് എസ്പിക്ക് ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും നാമജപം ഉരുവിട്ടു കൊണ്ട് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് പിടിവാശി ഉപേക്ഷിക്കാത്തതിനെ തുടര്‍ന്ന് ഉത്തരമേഖലാ ഡിഐജി ദിനേന്ദ്ര കശ്യപ് സ്ഥലത്തെത്തിയെങ്കിലും അദ്ദേഹവും എസ്പിയുടെ നടപടി അനുസരിക്കണമെന്ന് നേതാക്കളോട് നിര്‍ദ്ദേശിച്ചു. പോലീസ് നടപടി ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ അറിയിച്ചതോടെ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി മൃതദേഹം വഹിച്ചു കൊണ്ടുളള ആംബുലന്‍സും നേതാക്കളുടെ ഏതാനും വാഹനങ്ങളുടെയും യാത്ര സ്റ്റേഡിയം, മുന്‍സിപ്പല്‍ സ്കൂള്‍, ടൗണ്‍ സ്ക്വയര്‍ വഴി ദേശീയപാതയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയുമായിരുന്നു. നേതാക്കളുമായി കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനത്തോടെ എസ്പിക്ക് പിടിവാശി ഉപേക്ഷിക്കേണ്ടി വന്നു. പ്രധാനവേദിയുള്പ്പെടെ കലോത്സവത്തിനെത്തിയ നൂറുകണക്കിനാളുകള്‍ പോലീസ് വിലാപയാത്ര തടഞ്ഞ സ്ഥലത്തേക്ക് എത്തിച്ചേര്‍ന്നത് ഏറെനേരം നഗരത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി. മൃതദേഹം വഹിച്ചുളള വിലാപയാത്ര പൊതുദര്‍ശനം കഴിഞ്ഞയുടന്‍ പോലീസ് യഥാര്‍ത്ഥ വഴിയിലൂടെ തിരിച്ചുവിട്ടെങ്കില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. എന്നാല്‍ ജില്ലാ പോലീസ് മേധാവിയുടെ പിടിവാശിയാണ് സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണമായത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: