ഒന്നര വയസ്സുളളപ്പോള്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഇ.എസ്.അനര്‍ഘയുടെ കേരള നടനത്തിലെ വിജയത്തിന് ഇരട്ടി മധുരം. മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നിരവധി തവണ കലോത്സവങ്ങളില്‍ പിന്തളളപ്പെട്ട അനര്‍ഘ ബാലവകാശ കമ്മീഷനില്‍ നിന്നും അപ്പീലുമായി വന്ന് മത്സരിച്ചാണ് ഇത്തവണ സംസ്ഥാനതലത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം കേരള നടനത്തില്‍ അതുല്യമായ നേട്ടം കൈവരിച്ചത്. ജില്ലയില്‍ നാലാം സ്ഥാനം മാത്രമായിരുന്നു അനര്‍ഘയ്ക്ക് ലഭിച്ചത്. കഴിഞ്ഞ തവണ സംസ്ഥാന കലോത്സവത്തില്‍ എഗ്രേഡും രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.
ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അനര്‍ഘയെ അമ്മയായ ഇന്ദിരാദേവിയുടെ സഹോദരന് നാലാഞ്ചിറ വേടന്‍വിള വീട്ടില്‍ രാധാകൃഷ്ണന് നായരും ഭാര്യ ലേഖാ എസ് നായരുമാണ് എടുത്ത് വളര്‍ത്തിയത്. തിരുവന്തപുരം സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള് പ്ലസ് വണ്‍ ബയോ മാത്സ് വിദ്യാര്‍ത്ഥിയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: