ന്യൂദല്‍ഹി: ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയെന്ന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്. നിയമം കേരളത്തില്‍ നടപ്പാക്കുന്നത് വൈകി. മുന്‍ സര്‍ക്കാരാണ് ഇതിനുത്തരവാദി.
വീഴ്ച വരുത്തിയതിന് അഡ്ഹോക് അലോട്ട്മെന്റ് നിര്‍ത്തിയതുള്‍പ്പെടെ രണ്ട് തവണ കേന്ദ്രത്തിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലത്തെ നോഡല്‍ ജില്ലയായി തെരഞ്ഞെടുത്ത് മാര്‍ച്ചിലും, ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാന വ്യാപകമായും നിയമം നടപ്പാക്കും. അധിക ധാന്യ വിഹിതം പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിലയക്കയറ്റം വര്‍ദ്ധിച്ചതിനാല്‍ വിപണി ഇടപെടലിനായി താങ്ങുവില നിരക്കില്‍ പുഴുക്കലരി സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചതായും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: