ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കാനുള്ള നീക്കം പൊളിഞ്ഞു. സഖ്യത്തിനില്ലെന്ന് രാഷ്ട്രീയ ലോക്ദള്‍ വ്യക്തമാക്കി. സീറ്റ് വിഭജനത്തിലെ അതൃപ്തിയാണ് ആര്‍എല്‍ഡിയുടെ പിന്മാറ്റത്തിന് കാരണം.
ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ്സും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള സഖ്യവും അനിശ്ചിതത്വത്തിലാണ്. ചെറിയ പാര്‍ട്ടികളായ ജനതാദള്‍ യു, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളും സഖ്യത്തിലുണ്ടാകില്ല.
കോണ്‍ഗ്രസ്സുമായി മാത്രമാണ് സഖ്യമെന്ന് എസ്പി ദേശീയ വൈസ് പ്രസിഡണ്ട് കിരണ്‍മയി നന്ദ പറഞ്ഞു. ആര്‍എല്‍ഡിയുമായി സഖ്യമില്ല. 403ല്‍ മുന്നൂറിലേറെ സീറ്റുകളില്‍ എസ്പി മത്സരിക്കും. ഒന്നും രണ്ടും ഘട്ടത്തിലേക്കുള്ള എസ്പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായതായും അദ്ദേഹം വ്യക്തമാക്കി.
മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍ സിങ്ങിന്റെ മകനായ അജിത് സിംഗ് നേതൃത്വം നല്കുന്ന ആര്‍എല്‍ഡി ഉത്തര്‍ പ്രദേശിലെ പശ്ചിമ മേഖലയിലാണ് സ്വാധീനം അവകാശപ്പെടുന്നത്. ഇവിടെ ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. മുപ്പത് സീറ്റാണ് ആര്‍എല്‍ഡി ആവശ്യപ്പെട്ടത്.
എന്നാല്‍ കോണ്‍ഗ്രസ് നൂറിലേറെ സീറ്റുകള്‍ ചോദിക്കുന്ന സാഹചര്യത്തില്‍ ഇത് അംഗീകരിക്കപ്പെട്ടില്ല.
ഇതിനിടെ കോണ്‍ഗ്രസ്സുമായും ധാരണയിലെത്താന്‍ എസ്പിക്ക് സാധിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ സഖ്യത്തിന്റെ അന്തിമ രൂപമുണ്ടാക്കുമെന്ന നേരത്തെ കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇതിന് ശേഷവും ഇരുട്ടില്‍ത്തപ്പുകയാണ്. കോണ്‍ഗ്രസ് 103 സീറ്റ് ആവശ്യപ്പെടുമ്പോള്‍ മുന്നൂറിലേറെ സീറ്റുകളില്‍ മത്സരിക്കുമെന്നാണ് അഖിലേഷിന്റെ നിലപാട്.
കോണ്‍ഗ്രസ് അവകാശവാദമുന്നയിക്കുന്ന സീറ്റുകള്‍ മുലായം വിഭാഗവും ആവശ്യപ്പെടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ സഖ്യം ഭീഷണിയാകില്ലെന്നാണ് ബിജെപി കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: