വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുന്‍പ് ബരാക്ക് ഒബാമ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് ഇന്ത്യ നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.
ഇന്ത്യ – അമേരിക്ക നയതന്ത്ര ബന്ധം ശക്തമാക്കാനും, പരിധികളില്ലാത്ത സഹവര്‍ത്തിത്വം നല്‍കിയതിനും, വൈറ്റ് ഹൗസുമായി ഊഷ്മള ബന്ധം സൂക്ഷിച്ചതിനുമാണ് ഒബാമ മോദിയോട് നന്ദി പറഞ്ഞത്. ഭരണാധികാരികള്‍ എന്ന നിലയില്‍ നിന്ന് വ്യത്യസ്തമായി വളരെ നല്ല സൗഹൃദമാണ് ഇരുവരും കാത്തു സൂക്ഷിച്ചത്.
രാജ്യാന്തര കാര്യങ്ങളുമായി ബന്ധപ്പെട്ട് മോദി എഴ് തവണ വൈറ്റ് ഹൗസില്‍ സന്ദര്‍ശനം നടത്തി.
ചൈനയ്ക്കെതിരായ പല നടപടികള്‍ക്കും അമേരിക്ക ഇന്ത്യയ്ക്ക് പിന്തുണ നല്കി. കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് പ്രധാന പങ്ക് വഹിച്ചിരുന്ന ചൈനയ്ക്ക് വെല്ലുവിളിയായി ഇന്ത്യയും അമേരിക്കയും മാറി.
മൂല്യാധിഷ്ഠിത നിലപാടുകളിലും, പ്രതിരോധം, ആണവോര്‍ജം രംഗങ്ങളില്‍ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചെന്നും ഒബാമ പറഞ്ഞു. 68ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസകളും നേര്‍ന്നു. ഇന്ത്യ തുടര്‍ന്നും പ്രതിരോധ രംഗത്ത് അമേരിക്കയുടെ പങ്കാളിയായി പ്രവര്‍ത്തിക്കുമെന്ന ശുഭാപ്തി വിശ്വാസവും ഒബാമ പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: