പൊന്‍കുന്നം: കഴിഞ്ഞദിവസം പൊന്‍കുന്നത്ത് പോലീസ്സ്റ്റേഷനും പോലീസ് വാഹനങ്ങള്‍ക്കും നേരെ അക്രമം നടത്തുകയും മൂന്ന് പോലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവര്‍ത്തകരായ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഗ്രാമപഞ്ചായത്ത് അംഗവും, സഹകരണ ബാങ്ക് ജീവനക്കാരനും ഉള്‍പ്പെടും.
ചിറക്കടവ് ആനക്കയം പത്താശേരി പനച്ചിയില്‍ മുഹമ്മദ് ഷെമീര്‍ (29), വാഴൂര്‍ പഞ്ചായത്തംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റുമായ വാഴൂര്‍ രണ്ടാം മൈല്‍ മുളമൂട്ടില്‍ റംഷാദ് റഹ്മാന് (27), പൊന്‍കുന്നം സഹകരണബാങ്ക് ജീവനക്കാരനും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായ ചിറക്കടവ് പടിഞ്ഞാറ്റുംഭാഗം തുണ്ടത്തില്‍ സുരേഷ് കുമാര്‍ (32), ഇരുപതാം മൈല്‍ പുത്തന്‍പീടികയില്‍ ഷാലു(23), ഇടത്തംപറമ്പ് പഴയചന്തയില്‍ പി.എസ്. ബിജു(29), കോയിപ്പള്ളി കോളനി പുത്തന്‍പുരയ്ക്കല്‍ റില്സണ് (21), ഇരുപതാം മൈല്‍ കളരിക്കല്‍ ക്രിസ്റ്റി സജി (26), മണ്ണംപ്ലാവ് മാടപ്പള്ളില്‍ ശരത് ചന്ദ്രന് (22), കൈലാത്തുകവല മാന്‍കുഴിയില്‍ എം. എസ്. അജു (24) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
അറസ്റ്റിലായ മുഹമ്മദ് ഷെമീര്‍, റംഷാദ് റഹ്മാന്, സുരേഷ് കുമാര്‍ ക്രിസ്റ്റി സജി, ശരത് ചന്ദ്രന്, എം. എസ് അജു എന്നിവര്‍ക്കെതിരെ വഴിതടഞ്ഞതിനും പോലീസ് ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിച്ച് കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് 332 വകുപ്പ് പ്രകാരവും, പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി നിയമ പ്രകാരവുമാണ് കേസ്. നാലു മുതല്‍ ആറു വരെ പ്രതികളായ ഷാലു, പി. എസ്. ബിജു, റില്സണ് എന്നിവര്‍ക്കെതിരെ മുമ്പ് പറഞ്ഞ വകുപ്പുകള്‍ക്ക് പുറമേ സ്റ്റേഷന് ആക്രമിച്ച കേസിലും പോലീസ് ജീപ്പ് അടിച്ചു തകര്‍ത്ത കേസിലും 143, 147, 148, 149 വകുപ്പുകള്‍ പ്രകാരവും അന്യായമായി സംഘം ചേര്‍ന്ന് ലഹളയുണ്ടാക്കിയതിനുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: