ന്യൂദല്‍ഹി: മോശം ഭക്ഷണമാണ് സൈനികര്‍ക്ക് നല്‍കുന്നതെന്ന ജവാന്റെ ആരോപണത്തെ തുടര്‍ന്ന് കമാന്‍ഡിംഗ് ഓഫീസറെയും സെക്കന്‍ഡ് ഇന്‍ കമാന്‍ഡറെയും ബിഎസ്എഫ് സ്ഥലംമാറ്റി. ജവാന്മാര്ക്ക് മോശം ഭക്ഷണമാണു ലഭിക്കുന്നതെന്ന തേജ് ബഹദൂര്‍ യാദവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്നാണ് നടപടി.
ജവാന്റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ അടിയന്തര നടപടിയെടുക്കുമെന്നും ബിഎസ്എഫ് ഡിഐജി നേരത്തേ വ്യക്തമാക്കിയിരുന്നു. നാലു മിനിറ്റോളം ദൈര്‍ഘ്യമുള്ള ഫേസ്ബുക്ക് വീഡിയോ വൈറലായതിന് പിന്നാലെ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉത്തരവിട്ടിരുന്നു.
തങ്ങള്‍ക്കു കിട്ടുന്ന മോശം ഭക്ഷണം ഉള്‍പ്പടെയുള്ള പരാധീനതകള്‍ യാദവ് വീഡിയോയില്‍ ചിത്രീകരിച്ച് ഫേസ്ബുക്കിലിട്ടത്. മോശം ഭക്ഷണത്തിന്റെ ദൃശ്യം സഹിതം ഈ ഭക്ഷണം കഴിച്ച് ഒരു ജവാന് പത്തു മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു യാദവിന്റെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: