പത്തനാപുരം: ക്ഷീരകര്‍ഷകന്റെ അധ്വാനത്തിനനുസരിച്ച് വില ലഭിക്കാത്ത സാഹചര്യത്തില്‍ പാലിന് വിലകൂട്ടി നല്കാന് മില്‍മ തയ്യാറാകണമെന്ന് മന്ത്രി കെ.രാജു. തലവൂര്‍ തൃക്കൊന്നമര്‍കോട് ക്ഷേത്രമൈതാനിയില്‍ ആരംഭിച്ച ജില്ലാ ക്ഷീരസംഗമവും കാര്‍ഷികവിപണന ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും പാലിന് വില കൂട്ടി വാങ്ങരുത്. ക്ഷീരമേഖലയെ സംരക്ഷിക്കാനായി കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും പറഞ്ഞു. ശാസ്താംകോട്ട തടാകത്തിന്റ ഇരുവശങ്ങളിലും തീറ്റപ്പുല്‍കൃഷി ആരംഭിച്ചാല്‍ ശുദ്ധജല തടാകത്തെ സംരക്ഷിക്കാന്‍ സാധക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.ബി.ഗണേഷ്കുമാര് എംഎല്‍എ പറഞ്ഞു. ക്ഷീര വികസന ഡയറക്ടര്‍ ജോര്‍ജ്ജുകുട്ടി ക്ഷീരസംഘങ്ങളെ ആദരിച്ചു.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ്, ബി.അജയകുമാര്‍, ജി.ആര്.രാജീവന്, എസ്.ശശികുമാര്‍, ആശാശശിധരന്‍, അഡ്വ.എസ്.വേണുഗോപാല്‍, സുനിതാ രാജേഷ്, ആര്.വേണുഗോപാല്‍, തലവൂര്‍ രാകേഷ്, ജി.ശ്യാമളയമ്മ, പി.ജി.വാസുദേവന്‍ ഉണ്ണി എന്നിവര്‍ സംസാരിച്ചു. ക്ഷീരസംഗമത്തിന്റെ ഭാഗമായി വിളംബരറാലിയും നടന്നു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ക്ലാസുകളു കവിസദസും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: