ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ശിവ്പാല്‍ യാദവ് ഉള്‍പ്പടെ മുലായം സിംഗ് യാദവ് നല്കിയ പട്ടികയുലുള്ളവരെ അഖിലേഷ് സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. ഇതോടെ തെരഞ്ഞെടുപ്പില്‍ എസ്.പി രണ്ട് പാര്‍ട്ടിയായി മത്സരിക്കില്ലെന്ന് ഉറപ്പായി.
ഒത്തുതീര്‍പ്പിന്റെ ഭാഗമായി സഹോദരന് ശിവ്പാല്‍ യാദവ് ഉള്‍പ്പടെയുള്ളവര്‍ക്ക് സീറ്റ് നല്‍കണമെന്ന് മുലായംസിംഗ് യാദവ് ആവശ്യപ്പെട്ടിരുന്നു. നാല്‍പ്പത് പേരടങ്ങിയ പട്ടികയാണ് മുലായം കൈമാറിയത്. ഇവര്‍ അഖിലേഷ് ഇന്ന് പ്രഖ്യാപിച്ച 191 പേരടങ്ങിയ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ശിവ്പാല്‍ യാദവ് ജസ്വന്ത് നഗറില്‍ നിന്നും മത്സരിക്കും.
അതേസമയം കോണ്‍ഗ്രസ് -എസ്.പി സഖ്യത്തിന്റെ വിശദാംശങ്ങള്‍ ഇന്നോ നാളെയോ പ്രഖ്യാപിക്കും. കോണ്‍ഗ്രസിന് മാത്രം സീറ്റ് നല്‍കാമെന്നും സഖ്യകക്ഷികളെ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തണമെന്നുമാണ് അഖിലേഷിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: