മലയാളിയുടെ പ്രിയ നടന് കലാഭവന്‍ മണിയുടെ കഥയും നാടോടിനൃത്തമായി അരങ്ങിലെത്തി. മാനന്തവാടി ജിവിഎച്ച്എസ്എസ്സിലെ വി.കെ.ശ്രീരാജാണ് ഹയര്‍സെക്കണ്ടറി വിഭാഗം നാടോടിനൃത്ത മത്സരത്തില്‍ കലാഭവന്‍ മണിയുടെ കഥ അവതരിപ്പിച്ച് സദസ്സിന്റെ കയ്യടി വാങ്ങിയത്. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവം നാടോടിനൃത്തത്തില്‍ ശ്രീരാജ് ഒന്നാമതെത്തിയിരുന്നു.
കലാഭവന്‍ മണിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു അവതരണം. നടന് എന്നതിനൊപ്പം തന്നെ മിമിക്രി കലാകാരനും നാടന്‍പാട്ട് ഗായകനുമായി ജനഹൃദയങ്ങള്‍ കീഴടക്കിയ കലാഭവന്‍ മണിക്കുള്ള അശ്രുപൂജയായി നൃത്തം മാറി.
മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ മകനെ ചികിത്സിക്കുന്നതിന് പണമില്ലാതെ വിഷമിച്ച മീന്‍ വില്പ്പനക്കാരന് പണവും മറ്റു സഹായവും കലാഭവന്‍ മണി നല്‍കുകയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതുമാണ് നൃത്തമായി അവതരിപ്പിക്കപ്പെട്ടത്. തന്റെ മുന്നില്‍ ദൈവമായി എത്തിയ കലാഭവന്‍ മണി നല്ലഹൃദയത്തിന് ഉടമയായിരുന്നെന്നും അദ്ദേഹത്തിന്റെ മരണത്തിലൂടെ നല്ല ഹൃദയം നഷ്ടമായെന്നും മീന്കാരന് പറയുന്നു.
അതോടൊപ്പം മണിയുടെ മരണം വിധിയോ ചതിയോ എന്ന ചോദ്യവും ഉന്നയിക്കുന്നു.
സാബു ജോര്‍ജ്ജ്, ജോബിന് ജോര്‍ജ്ജ് എന്നിവരാണ് നൃത്തം പരിശീലിപ്പിച്ചത്. ജ്യോതിഷ് എസ്. നായരാണ് ഗാനം രചിച്ചത്. ബാങ്ക് ജീവനക്കാരനായ സുരേഷിന്റെയും ചിത്രലേഖയുടെയും മകനാണ് ശ്രീരാജ്. സഹോദരന് ശ്രീലേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: