തിരുവനന്തപുരം: വിവിധ ജില്ലകളിലെ 100 ഓളം പാലങ്ങള്‍ക്ക് ബലക്ഷയമുണ്ടെന്ന് വിലയിരുത്തല്‍. ബലക്ഷയമുള്ള പാലങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ ചുമതലപ്പെടുത്തി.
എക്സ്ക്യൂട്ടീവ്, സൂപ്രണ്ടിങ് എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാകും പ്രവൃത്തികള്‍ നടത്തുക. പാലങ്ങളുടെ മേല്‍നോട്ടത്തിനും പരിപാലനത്തിനും ബജറ്റില്‍ തുക വകയിരുത്താനും പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. പാലങ്ങളുടെ അറ്റകുറ്റപണികള്‍ അടിയന്തരമായി നടത്തുമെന്ന് മന്ത്രി ജി.സുധാകരന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏനാത്ത് പാലത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ആറുമാസത്തിനകം ഗതാഗതത്തിന് തുറന്നുകൊടുക്കും.
പാലത്തിന്റെ രണ്ടും മൂന്നും തൂണുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. ഇതില്‍ രണ്ടാം തൂണിനാണ് കാര്യമായ കേടുപാടുള്ളത്. ഇവക്ക് പകരം സ്റ്റീല്‍ തൂണുകള്‍ വശങ്ങളിലൂടെ സ്ഥാപിച്ച് പാലത്തിന്റെ ഭാരം സ്റ്റീല്‍ തൂണില്‍ താങ്ങി നിര്‍ത്തും. സമാന്തരമായി ബലക്ഷയമുള്ള തൂണുകളില്‍ അറ്റകുറ്റപണി നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: