ന്യൂദല്‍ഹി: നവമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്ന മലയാളി യുവതികളുടെ പരാതി അന്വേഷിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം നിര്‍ദേശം നല്കി. കൊല്ലം സ്വദേശിനി ഷിനുമെല്വിന്, പത്തംനംതിട്ട സ്വദേശിനി ഫിജോ ഹാരിസ്, എറണാകുളം സ്വദേശിനി ഇന്ദുജ, കോട്ടയം സ്വദേശിനി ശ്രീവിജി എന്നിവരുടെ പരാതിയിലാണ് നടപടി.
കോട്ടയത്തെ സൈബര്‍സെല്ലിനാണ് നിര്‍ദേശം നല്‍കിയത്. തങ്ങളുടെയും കുടുംബത്തിന്റെയും ഫോട്ടോകളും ഫോണ്‍ നമ്പറുകളും ദുരുപയോഗം ചെയ്ത് അശ്ലീല വെബ്സൈറ്റുകളിലൂടെ പ്രചാരണം നടത്തുന്നതായാണ് പരാതി. കേരളത്തില്‍ മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും ഒരു പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇപ്പോഴും അപവാദപ്രചാരണം നടക്കുന്നതായും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: