ന്യൂദല്‍ഹി; മോട്ടി പാസ്വാന്റെ ഫോണില്‍ നിന്ന് പ്രതികള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ വാട്ട്സാപ്പ് ക്ളിപ്പിംഗുകള്‍ പോലീസിന് ലഭിച്ചു. ട്രെയിന്‍ അട്ടിമറിക്കാര്യം സംസാരിക്കുന്നതാണ് ഇതില്‍.
ഇന്‍ഡോര്‍ പാട്ന എക്സ്പ്രസിനും അജ്മീര്‍ സിയാല്‍ദ എക്സ്എ്രസിനും കാണ്‍പൂരിനു സമീപം താന്‍ ബോംബു വച്ചിരുന്നു എന്ന് പാസ്വാന് പറയുന്നതാണ് ഇതിലുള്ളത്. 151 പേരുടെ മരണത്തിനിടയാക്കിയ അട്ടിമറിക്കു ശേഷമുള്ള സംസാരമാണിത്.
മൂന്ന് ട്രെയിന്‍ അട്ടിമ റി ശ്രമങ്ങള്‍ എന്‍ഐഎ അന്വേഷിക്കും. ഒക്ടോബറില്‍ ഗോരക്ഷന്‍ എക്സ്പ്രസ് അട്ടിമറിക്കാനായിരുന്നു ആദ്യ ശ്രമം. പൊളിഞ്ഞതോടെ രണ്ടു പ്രതികളെയും നേപ്പാളി ഭീകരന് ബ്രജകിഷോര്‍ ഗിരി വധിച്ചിരുന്നു. ഇന്‍ഡോര്‍ പാട്ന ട്രെയിന്‍ അട്ടിമറി, ആജ്മീര്‍ സിയാല്‍ദ എക്പ്രസ് അട്ടിമറി ശ്രമം എന്നിവയാകും അന്വേഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: