അമ്പലപ്പുഴ: കരൂര്‍ കിഴക്കേവീട് ക്ഷേത്രത്തില്‍ കെട്ടുനിറയ്ക്കല്‍ എന്ന പേരില്‍ നടന്ന ചടങ്ങ് ആചാരലംഘനമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡ് കമ്മറ്റി ആരോപിച്ചു. വ്രതം നോറ്റ അയ്യപ്പഭക്തരെ കെട്ടുനിറച്ച് പഴയങ്ങാടി ഭാഗത്തെ മുസ്ലീം ദേവാലയത്തില്‍ എത്തിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് കമ്മറ്റി ചൂണ്ടിക്കാട്ടി.
വാവരെന്നത് ശിവന്റെ ഭൂതഗണമായ വാപുരന് എന്നാണെന്ന് തെളിഞ്ഞിരിക്കെ അതിനായുള്ള ബോധവത്കരണപരിപാടികള്‍ ഹിന്ദു സംഘടനകള്‍ നടത്തിവരവെയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ നേതാക്കളായ ക്ഷേത്രഭാരവാഹികള്‍ വിശ്വാസത്തിനു നേരെ നടത്തിയ കടന്നുകയറ്റമാണ് ഇതെന്ന് സമിതി കുറ്റപ്പെടുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എം. ജയകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: