തോട്ടപ്പള്ളി: തോട്ടപ്പള്ളി പ്രദേശം മയക്കുമരുന്നു മാഫിയാ സംഘത്തിന്റെ പിടിയില്‍. നടപടി ആവശ്യപ്പെട്ട് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്കി.
തോട്ടപ്പള്ളി മണ്ണുംപുറം കോളനി ഭാഗത്താണ് സ്ത്രീ കള്‍ക്കും പെണ്‍കുട്ടികള്‍ ക്കും ഭീഷണിയായി മയക്കുമരുന്നു സംഘം അഴിഞ്ഞാടുന്നത്. രാത്രികാലങ്ങളില്‍ വീടുകളുടെ ജനലുകള്‍ക്കിടയില്‍ മൊബൈല്‍ ഫോണുകല്‍ ഒളിപ്പിച്ച് വീഡിയോ പകര്‍ത്തിയും അങ്കണവാടികെട്ടിടങ്ങള്, നാലുചിറ ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു വില്പന നടത്തിയുമാണ് സംഘങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്.
സന്ധ്യകഴിഞ്ഞാല്‍ പ്രദേശത്ത് തെരുവുവിളക്കുകളില്ലാത്തതും ഇവര്‍ക്ക് സഹായകമാകുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ പ്രായപൂര്‍ത്തിയാകാത്തവരുമുണ്ട്. പ്രായമായ പെണ്‍കുട്ടികള്‍ ഉള്ള വീടുകളില്‍ പലരും ഭീതിയോടെയാണ് കഴിയുന്നത്.
ഈ സാഹചര്യത്തില്‍ മഹി ളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവി, അമ്പലപ്പുഴ എസ്ഐ എന്നിവര്‍ക്ക് പരാതി നല്കി. സുനില മഹേന്ദ്രന്, ഷൈമാ, സ്മിതാശശികുമാര് എന്നിവരാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: