അടിമാലി(ഇടുക്കി):വാളറ പാട്ടയടമ്പ് വനവാസിക്കുടിയില്‍ വീട്ടമ്മയ്ക്ക് ക്രൂരമര്‍ദ്ദനം. പാട്ടയടമ്പ് കുടിയിലെ ബാലന്റെ ഭാര്യ മീന(30)യെയാണ് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ബാലനും സുഹൃത്തുക്കളും ചേര്‍ന്ന് വീടിനുള്ളില്‍ ചാരായം വാറ്റുന്നത് ചോദ്യം ചെയ്ത മീനയെ ബാലന് മര്‍ദ്ദിക്കുകയായിരുന്നു.
ദേഹമാസകലം തടിക്കഷ്ണം കൊണ്ട് അടിച്ചശേഷം നിലത്തുകൂടി വലിച്ചിഴച്ചു. വീട്ടല്‍ നിന്നിറങ്ങിയോടിയ മീന അയല്‍വാസികളെ വിവരമറിയിച്ചു. അയല്‍വാസികള്‍ അടിമാലി പോലീസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പോലീസ് കുടിയിലെത്തി മീനയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് മര്‍ദ്ദനമേറ്റ് മീനയുടെ നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നു.
ഇവര്‍ ദിവസങ്ങളോളം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. ബാലനെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.ഒരാഴ്ച മുന്‍പാണ് പാട്ടയടമ്പ്കുടിയില് സമാനമായ സംഭവം ഉണ്ടായത്.
കുടിയിലെ താമസക്കാരനായ രവി ഭാര്യവിമലയെ ക്രൂരമായി മര്‍ദ്ദിക്കുകയും പതിനാലുദിവസം പ്രായമുള്ള കുഞ്ഞ് മരണപ്പെടുകയും ചെയ്തിരുന്നു. വിമല ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അടിമാലി താലൂക്കാശുപത്രിയില്‍ കഴിയുന്ന മീന
പ്രതികരിക്കാൻ ഇവിടെ എഴുതുക: