ചങ്ങനാശ്ശേരി: തനിച്ച് താമസിക്കുന്ന ദളിത് സ്ത്രീയൂടെ വീട്ടിലെ കുടിവെള്ളത്തില്‍ സാമൂഹിക വിരുദ്ധര്‍ മാലിന്യം കലര്‍ത്തി. വണ്ടിപ്പേട്ടയ്ക്ക് പടിഞ്ഞാറ് തച്ചങ്കരി വീട്ടില്‍ അമ്മിണി മാധവന്റെ വീട്ടിലെ കുടിവെള്ളത്തിലാണ് സാമൂഹിക വിരുദ്ധര്‍ വിസര്ജ്ജൃമാലിനൃം കലര്‍ത്തിയത്. ഇത് ചൂണ്ടിക്കാട്ടി അമ്മിണി മാധവന് പോലീസില്‍ പരാതി നല്കി.
ഇവരുടെ വീടിനുസമീപമുള്ള വാട്ടര്‍ ടാങ്കില്‍ നിന്നും ശേഖരിച്ച കുടിവെള്ളത്തിലാണ് മാലിന്യം കലര്‍ത്തിയതായി കണ്ടെത്തിയത്. അമ്മിണി ഈ ജലം ഉപയോഗിച്ചപ്പോള്‍ അസ്വാഭാവിക തോന്നുകയും ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിയുടെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനഫലത്തില്‍ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്തി. എന്നാല്‍ അമ്മിണിയുടെ വീടിനുള്ളിലെ പൈപ്പില്‍ നിന്ന് ശേഖരിച്ച കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്താന്‍ സാധിച്ചില്ല. ഒറ്റപ്പെട്ടു താമസിക്കുന്നതും ചികിത്സയില്‍ കഴിയുന്നതുമായ അമ്മിണി തനിക്ക് നീതി ലഭിക്കുന്നതിന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്കി. സംഭവത്തില്‍ അഖില കേരള ഹിന്ദു സാംബവര്‍ മഹാസഭ ചങ്ങനാശ്ശേരി ടൗണ്‍ ഒന്നാം നമ്പര്‍ ശാഖ ശക്തമായി അപലപിച്ചു. ഇതിന് കാരണക്കാരായ സാമൂഹ്യവിരുദ്ധരെ ബന്ധപ്പെട്ട അധികാരികള്‍ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: