ന്യൂദല്‍ഹി: ഹൃദ്രോഗികളുടെ ചികിത്സക്ക് ഉപയോഗിക്കുന്ന സ്റ്റെന്റിന്റെ വില സര്‍ക്കാര്‍ നിശ്ചയിക്കുമെന്ന് കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ അറിയിച്ചു.അടുത്ത് 15 ദിവസത്തിനുളളില്‍ സ്റ്റെന്റിന്റെ നില നിശ്ചയിക്കാന്‍ ദേശീയ ഔഷധ വിലനിര്‍ണയ അഥോറിട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൃദ്രോഗികളള്ക്ക് ഇത് ആശ്വാസം പകരുമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്താകമാനം 1000 ഔഷധി സ്റ്റോറുകള്‍ തുടങ്ങുന്നതിന് ബ്യൂറോ ഓഫ് ഫാര്‍മയും ദേശീയ യുവജന കോ ഓപ്പറേറ്റീവ് സൊസൈറ്റിയും തമ്മില്‍ കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ ഉപകരണങ്ങളുടെ വില സംബന്ധിച്ച് വിവരങ്ങള്‍ നല്കാന് ദേശീയ ഔഷധ വിലനിര്‍ണയ അഥോറിട്ടി നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയം ചര്‍ച്ചചെയ്യാന്‍ 24 ന് യോഗം ചേരും.
കഴിഞ്ഞ ജൂലൈയില്‍ സര് ക്കാര് സ്റ്റെന്റിനെ അവശ്യ മരുന്നുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിനാല്‍ ഇവയുടെ വില നിയന്ത്രിക്കാനുളള അധികാരം സര്‍ക്കാരിനുണ്ട്.സ്റ്റെന്റ് വില്‍പ്പനയില്‍ ആശുപത്രികളും വിതരണക്കാരും വന്‍ കൊളളയാണ് നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. 1000 മടങ്ങ് വരെ വിലകൂട്ടിയാണ് ഇവര്‍ സ്റ്റെന്റ് വില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: