സൂര്യനാരായണന് തായമ്പകയില്‍ കൊട്ടിക്കയറിയപ്പോള്‍ 27 വര്‍ഷം മുമ്പ് അച്ഛന് ചെട്ടികുളങ്ങര ഉണ്ണികൃഷ്ണന് ഉയര്‍ത്തിയ വിജയത്തിന്റെ പിന്തുടര്ച്ചയായി. സംസ്ഥാന കലോത്സവവേദിയില്‍ ഹൈസ്കൂള്‍ വിഭാഗം തായമ്പക മത്സരത്തില്‍ ആലപ്പുഴ ചെറിയനാട് ഡിബിഎച്ച്എസ്എസിനെ പ്രതിനിധീകരിച്ചാണ് സൂര്യനാരായണന് എത്തിയത്.
ഒട്ടും മോശമാക്കിയില്ല എ ഗ്രേഡ് നേടുകയും ചെയ്തു. 1988,89,90 കാലഘട്ടത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചെട്ടികുളങ്ങര എച്ച് എസിനെ പ്രതിനിധീകരിച്ച് കഥകളിയുമായി എത്തിയ ഉണ്ണികൃഷ്ണന് ഒന്നാം സ്ഥാനവുമായിട്ടാണ് മടങ്ങിയത്. തുടര്‍ന്ന് 91, 92 കാലഘട്ടത്തില്‍ മാവേലിക്കര ബിഷപ്പ്മൂര് കോളേജിനെ പ്രതിനിധീകരിച്ച യൂണിവേഴ്സിറ്റി കലോത്സവത്തിലും കഥകളിയില്‍ ഒന്നാം സ്ഥാനം നേടി.
പക്ഷേ മകന് അച്ഛന്റെ കഥകളി ഏറ്റെടുത്തില്ല തായമ്പകയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ആലപ്പുഴ റവന്യൂ കലോത്സവത്തില്‍ അച്ഛന് മത്സരിച്ച് ജയിച്ച അതേവേദിയിലാണ് തായമ്പകയില്‍ ഒന്നാം സ്ഥാനം നേടി കണ്ണൂരിലെ കലോത്സവത്തിന് എത്തി എഗ്രേഡ് നേടിയത്. പക്ഷേ മകന്റെ പ്രകടനം ഉണ്ണികൃഷ്ണന് കണ്ടത് ഫെയ്സ്ബുക്ക് ലൈവ് വഴിയാണെന്ന് മാത്രം. ഉണ്ണികൃഷ്ണന് ഇപ്പോള്‍ വിദേശത്താണ്. കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മയാണ് സൂര്യനാരായണന്റെ ഗുരു. ചെറിയനാട് ഡിബിഎച്ച് എസ്എസിലെ അദ്ധ്യാപിക ജയസുധയാണ് അമ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: