കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനു പിന്നാലെ ഉത്തരമേഖല ഡിഐജി ദിനേന്ദ്ര കശ്യപിനും സ്ഥാനചലനം. സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതാണ് ഡിഐജിയുടെ സ്ഥാനചലനത്തിനും വഴിതെളിയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരില്‍ ഏതാനും ദിവസം മുമ്പാണ് ജില്ലാ പോലീസ് മേധാവിയായിരുന്ന സജ്ജയ്കുമാര് ഗരുഡിനെ തല്‍സ്ഥാനത്തു നിന്നും നീക്കി പാര്‍ട്ടി സഹയാത്രികനായ കെ.എ.ഫിലിപ്പിനെ തല്‍സ്ഥാനത്ത് നിയോഗിച്ചത്.മൂന്നാമത്തതെ തവണയാണ് അധികാരത്തിലെത്തി ആറുമാസത്തിനുളളില്‍ പാര്‍ട്ടിക്കു വേണ്ടി ജില്ലാ പോലീസ് സൂപ്രണ്ടിനെ മാറ്റുന്നത്. ഇന്നലെ സ്ഥലം മാറ്റിയ ഡിഐജി ദിനേന്ദ്ര കശ്യപും ഏറെ കാലമായി സിപിഎമ്മിന് അനഭിമതനായിരുന്നു.ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹവും വഹിച്ചു കൊണ്ടുളള വാഹനത്തെ സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം എസ്പിയുടെ നേതൃതത്തില്‍ കണ്ണൂരില്‍ തടഞ്ഞ സംഭവത്തില്‍ ഡിഐജിക്ക് അഭിപ്രായ വിത്യാസം ഉണ്ടായിരുന്നുവെന്നാണ് സൂചന. കലക്ടറും ഡിജിപിയും ഇടപെട്ടാണ് കഴിഞ്ഞ ദിവസം വിലാപയാത്രയ്ക്ക് യഥാര്‍ത്ഥ വഴിയിലൂടെ സഞ്ചരിക്കാന്‍ അവസരം ഉണ്ടാക്കി കൊടുത്തത്. ഇതിലുളള സിപിഎമ്മിന്റെ അമര്‍ഷമാണ് രാത്രിക്ക് രാത്രി മണിക്കൂറുകള്‍ക്കുളളില്‍ ഉത്തരമേഖല ഡിഐജിയെ മാറ്റുന്നതില്‍ കലാശിച്ചതെന്നാണ് സൂചന. കലക്ടര്‍ സ്ഥലത്തെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി ബിജെപി നേതാക്കളുടെ താല്പര്യത്തിനനുസരിച്ച് കലക്ടറും പ്രവര്‍ത്തിച്ചതായ ആരോപണം പാര്‍ട്ടിക്കുളളില്‍ ഉയര്‍ന്നിട്ടുണ്ട്. ദിനേന്ദ്ര കശ്യപിനെ മാറ്റി മഹിപാല്‍ യാദവിനെയാണ് നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: