സംസ്ഥാന സ്കൂള്‍ കലോത്സവം കൂടിയാട്ടമത്സരത്തില്‍ പൈങ്കുളം പെരുമ. പൈങ്കുളം നാരായണ ചാക്യാരുടെ ശിഷ്യരാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ ഭൂരിപക്ഷവും. ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 ടീമുകള്‍ പങ്കെടുത്തപ്പോള്‍ അതില്‍ 12 ടീമുകള്‍,
ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 19 ടീമുകള്‍ പങ്കെടുത്തപ്പോള്‍ 14 ടീമുകള്‍, ആകെ 26 ടീമുകള്‍. മത്സരത്തില്‍ പങ്കെടുക്കുന്ന ശിഷ്യരില്‍ ആര്‍ക്ക് ഒന്നാം സ്ഥാനം കിട്ടണമെന്ന ചോദ്യത്തിന് പൈങ്കുളത്തിന്റെ മറുപടി ഇങ്ങനെ, ശിഷ്യരെല്ലാം ഒരു പോലെയാണ്, നന്നായി കളിച്ചവര്‍ക്ക് കൊടുക്കണം.
ജില്ലാതല മത്സരങ്ങളില്‍ വിധിനിര്‍ണ്ണയത്തില്‍ പാളിച്ചകള്‍ ഉണ്ടാകുന്നതിനാലാണ് അപ്പീലുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് പൈങ്കുളം ചൂണ്ടിക്കാട്ടുന്നു. ഇത്തവണ കൂടിയാട്ടത്തിനും അപ്പീലുകള്‍ കൂടി. വിധികര്‍ത്താക്കളായി എത്തുന്നവരുടെ യോഗ്യതയെക്കുറിച്ച് സംഘാടകര്‍ക്ക് വ്യക്തമായ ധാരണവേണം. അതില്ലാത്തതാണ് പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നത്.
അപ്പീലുമായെത്തുന്നവര് ഒന്നാം സ്ഥാനം നേടി പോകുന്നത് ഇതിന് തെളിവാണ്.
കലോത്സവത്തിന് തൊട്ടുമുമ്പത്തെ ദിവസങ്ങളില്‍ ശിഷ്യര്‍ക്കെല്ലാം ഒന്നിച്ച് പരിശീലനം നല്‍കാറുണ്ടെങ്കിലും ഇത്തവണ തിരക്കുകാരണം അതിന് സാധിച്ചിട്ടില്ലെന്നും പൈങ്കുളം പറയുന്നു.
ചാക്യാര്‍കൂത്ത് മത്സരത്തില്‍ പങ്കെടുത്തവരില്‍ 12 പേര് നാരായണ ചാക്യാരുടെ ശിഷ്യരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: