തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് ആര്‍എസ്എസ് താലൂക്ക് കാര്യകാരി ആരോപിച്ചു. തലശ്ശേരി-പാനൂര്‍ മേഖലകളില്‍ നടത്തുന്ന സിപിഎം അക്രമ രാഷ്ട്രീയം ജില്ലയില്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നതിനായി ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അറിവോടെ നടപ്പിലാക്കിയ പദ്ധതിയാണ് തളിപ്പറമ്പ് ആര്‍എസ്എസ് കാര്യലയത്തിന് നേരെയുള്ള ബോംബാക്രമണം. തികച്ചും സമാധാനം നിലനില്‍ക്കുന്ന തളിപ്പറമ്പ് മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ശ്രമിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് തൃച്ചംബരത്ത് വിവേകാനന്ദ മന്ദിരത്തിനടുത്തുള്ള മാരാര്‍ജി സ്തൂപത്തിലെ കൊടിയും മറ്റും നശിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. പിന്നീട് തൃച്ചംബരത്തെ രജീഷ് എന്ന യുവാവിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് യാതൊരു പ്രകോപനവുമില്ലാതെ താലൂക്ക് കാര്യാലത്തിന് നേരെ ബോംബാക്രമണമുണ്ടായത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാര്യകാരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: