സ്കൂള്‍ കലോത്സവത്തിനെത്തിയവര്‍ക്ക് ആതിഥ്യമരുളാന്‍ രുചിയൂറും ഭക്ഷണങ്ങളുമായി നഗരത്തിലെ തട്ടുകടകളും ഹോട്ടലുകളും. മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംഘാടക സമിതി ഭക്ഷണമൊരുക്കിയിട്ടുണ്ടെങ്കിലും ഇവരോടൊപ്പമെത്തുന്ന രക്ഷിതാക്കള്‍ക്കും മറ്റും ആശ്രയം നഗരത്തിലെ ഹോട്ടലുകളും തട്ടുകടകളും മാത്രമാണ്. തെക്കന്‍ ജില്ലകളില്‍ നിന്നുമെത്തുന്നവര്‍ക്ക് കണ്ണൂരിലെ ഭക്ഷണം ഏറെ സ്വാദിഷ്ടമാണ്. കുത്തരിച്ചോറ്, മത്സ്യക്കറി, വിവിധ തരത്തിലുള്ള വറുത്ത മത്സ്യങ്ങള്‍ എന്നിവയാണ് ഏറെ ഹൃദ്യമാകുന്നത്. തെക്കന്‍ ജില്ലകളില്‍ ഈടാക്കുന്ന ഊണിന്റെ വിലയില്‍ ഇവിടെ മത്സ്യക്കറിയും വറുത്ത മത്സ്യവും ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുമെന്ന് രുചിപ്രേമികള്‍ക്ക് ആശ്വാസകരമാണ്. വ്യത്യസ്തമായ ഭക്ഷണങ്ങളുമായി തട്ടുകടകളും രംഗത്തുണ്ട്. പത്തല്, പഴം നിറച്ചത്. പുട്ടും ചിക്കനും, പുട്ടും മുട്ടയും തുടങ്ങിയത് ഇതില്‍ ചിലത് മാത്രം. തട്ടുദോശകളും ഇഡ്ഡലികളും കിട്ടുന്ന തട്ടുകടകളും നഗരത്തിലുള്ളത് ഇത്തരം ഭക്ഷണം ആവശ്യമുള്ളവര്‍ക്കും സൗകര്യപ്രദമായി. കലോത്സവം പ്രമാണിച്ച് കര്‍ശന ശുചിത്വവും വില നിയന്ത്രണവും ഉള്ളതും ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്. ഇതിനുപുറമേ വിവിധ തരത്തിലുള്ള ഉപ്പിലിട്ടതും നാടന്‍ മോരും ഇളനീരുകളും നഗരത്തില്‍ സുലഭമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: