കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നടത്തിയ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭാവം സാംസ്കാരിക കേരളത്തിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി. ഫാസിസ്റ്റ് ചിന്താഗതിയുടെ മൂര്‍ത്ത ഉദാഹരണമാണെന്നും ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എറണാകുളം നിയോകജമണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ പറഞ്ഞു.
രോഹിത് വെമുലയ്ക്കുവേണ്ടിയും ദളിത് പീഡനത്തിന്റെ പേരു പറഞ്ഞ് മുതലക്കണ്ണീര് പൊഴിക്കുന്ന സാംസ്കാരിക നായകന്മാരും രാഷ്ട്രീയരംഗത്തെ മറ്റ് അതികായന്മാരും മഹാരാജാസിലെ ഗുരുനിന്ദയ്ക്കെതിരെ ശബ്ദമുയര്‍ത്തണം. സമൂഹത്തില്‍ മാതൃകാ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന അധ്യാപകര്‍ക്കെതിരെയുള്ള ഇത്തരം ഹീന പ്രവൃത്തിയെ ഇക്കൂട്ടര്‍ അപലപിക്കാത്തത് ഭീരുതയാണെന്നും, ഇത് പിണറായി സര്‍ക്കാരിന് പാദസേവ ചെയ്യുന്ന രീതിയാണെന്നും രാജഗോപാല്‍ ആരോപിച്ചു.
ഗാന്ധിപ്രതിമയ്ക്കു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം മഹാരാജാസിന്റെ കവാടങ്ങളില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് കിഴക്കേ കവാടത്തിന് സമീപം ബിജെപി പ്രവര്‍ത്തകര്‍ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന് നല്കാന് പുഷ്പങ്ങള്‍കൊണ്ട് അലങ്കരിച്ച റിവോള്‍വിംഗ് ചെയര്‍ സഹിതം എത്തിച്ചേര്‍ന്ന പ്രവര്‍ത്തകരെ അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം തടഞ്ഞു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ മഹാരാജാസ് കോളേജ് സംരക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞയും പൊതുമുതല്‍ നശിപ്പിച്ച എസ്എഫ്ഐ നേതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
പി.ജി. മനോജ്കുമാര്‍, ഡോ.ജലജ ആചാര്യ, അഡ്വ. രമാദേവി, ടി.എസ്. രാജന്, ഒ. രാജീവ്കുമാര്‍, കെ.ബി. മുരളി, പി.എല്‍. ആനന്ദ്, എം.പി. സുബ്രഹ്മണ്യന്, ടി. തുളസീദാസ്, ലാലന് കെ.പി, എന്‍.ജെ. ജേക്കബ് മനയില്‍, സുനില്‍ തീരഭൂമി, കെ. വിശ്വനാഥന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: