കാക്കനാട്: മെട്രോ ബിസിനസ് ഡിസ്ട്രിക് പദ്ധതിക്ക് കൈമാറിയ സ്ഥലത്ത് അടച്ചിട്ടിരുന്ന റെസ്റ്റ് ഹൗസിന്റെ പൂട്ട് പൊളിച്ച് മന്ത്രിയുടെ മിന്നല്‍ പരിശോധന. കാക്കനാട് കുന്നംപുറത്ത് ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന റെസ്റ്റ് ഹൗസിലെത്തിയ മന്ത്രി ജി.സുധാകരന്, ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഗേറ്റിന്റെ പൂട്ട് പൊളിപ്പിച്ചാണ് അകത്ത് കടന്നത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനായി കാക്കനാട് കളക്ടറേറ്റിനു സമീപം അനുവദിച്ച ഒരേക്കര്‍ സ്ഥലത്ത് എത്തിയപ്പോഴാണ് റെസ്റ്റ് ഹൗസ് പൂട്ടിയിട്ടിരിക്കന്ന വിവരം മന്ത്രി അറിഞ്ഞത്. ഉടന്‍ സ്ഥലത്തെത്തിയ മന്ത്രി എന്‍ജിഒ ക്വാര്‍ട്ടേഴ്സിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുകയായിരുന്നു.
കാട് പിടിച്ചു കിടക്കുന്ന റെസ്റ്റ് ഹൗസിനകത്ത് കയറിയ മന്ത്രി നിന്ന നില്പ്പില് മുക്കാല്‍ മണിക്കൂറോളം ചെലവിട്ടാണ് പൊതുമരാമത്ത് ഭൂമി കൈമാറിയതിന്റെ ഫയല്‍ പരിശോധിച്ചത്. മന്ത്രിസഭ തീരുമാനമില്ലാതെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഭൂമി കൈമാറിയത് ഗുരുതര കൃതൃവിലോപമാണെന്ന് മന്ത്രി പറഞ്ഞു.മുന്‍സര്‍ക്കാര്‍ നടപടി ക്രമം പാലിക്കാതെ ഭൂമി കൈമാറിയതിന്റെ നിരവധി ഫയലുകള്‍ കാണാന്‍ ഇടയായിട്ടുണ്ടെങ്കിലും നടപടി ക്രമം പാലിക്കാത്ത ഇത്രയും മോശമായ ഫയല്‍ താന്‍ കണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: