മുംബൈ: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചൂ എന്നത് പ്രലോഭനമായി കാണാന്‍ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി.പെണ്‍കുട്ടികളെ പ്രലോഭിപിച്ചാണ് പീഡിപ്പിക്കുന്നതെങ്കില്‍ അതിന് ഏതെങ്കിലും തരത്തിലുള്ള തെളിവ് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
ഇരുപത്തിയൊന്നുകാരനെതിരെ മുന്‍ കാമുകി നല്കിയ പരാതിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് മൃദുല ഭട്കറാണ് ഇങ്ങനെയൊരു നിരീക്ഷണം നടത്തിയത
വിവാഹത്തിന് മുമ്പുള്ള ലൈംഗികതയില്‍ വിദ്യാസമ്പന്നയായ യുവതികള്‍ തയാറായാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
ബന്ധങ്ങള്‍ തകര്‍ന്ന ശേഷം ബലാത്സംഗ കേസുകള്‍ നല്കുന്ന പ്രവണത വര്‍ധിച്ചുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെയും പ്രതിയുടെയും ജീവനും സ്വാതന്ത്ര്യവും ഒരു പോലെ സംരക്ഷിക്കാനുള്ള അവകാശം കോടതിക്കുണ്ടെന്നും ജഡ്ജി നിരീക്ഷിച്ചു.
ഒരു പുരുഷനെ പ്രണയിക്കുന്ന പെണ്‍കുട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാം.ലോകം മാറി വരികയാണെന്നും ഇക്കാര്യങ്ങള്‍ എല്ലാവരും മനസിലാക്കണമെന്നും കോടതി പറഞ്ഞു. തലമുറകളായി വിവാഹസമയത്തു പെണ്‍കുട്ടി കന്യകയായിരിക്കണമെന്ന് ഒരു സങ്കല്പമുണ്ടായിരുന്നു. ഇന്ന് പുതിയ തലമുറ പുതിയ ലോകങ്ങളിലേക്കു കൂടുതല്‍ അടുത്തു. ലൈംഗികകാര്യങ്ങളില്‍ കൂടുതല്‍ തുറന്ന സമീപമുണ്ടായി. സമൂഹം കൂടുതല്‍ സ്വതന്ത്രമായി. ചില സാഹചര്യങ്ങളില്‍ മാത്രം ലൈംഗിക ബന്ധത്തെ പിന്നീട് ബലാത്സംഗമായി ചിത്രീകരിക്കുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: